രാജ്യസഭ തെരഞ്ഞെടുപ്പ്: ബി.എസ്.പി എം.എൽ.എയുടെ വോട്ട് ബി.ജെ.പിക്ക്
text_fieldsലഖ്നോ: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരു സീറ്റ് ലക്ഷ്യമിട്ടിറങ്ങിയ മായാവതിക്ക് തിരിച്ചടി. ഉത്തർപ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി അംഗം ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെയാണ് മായാവതിക്ക് തിരിച്ചടി നേരിട്ടത്. ബി.എസ്.പി അംഗമായ അനിൽ സിങ്ങാണ് താൻ ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്ന് അറിയിച്ചത്. യോഗി ആദിത്യനാഥിൊപ്പമാണ് താനെന്നും അനിൽ അറിയിച്ചു.
10 രാജ്യസഭ സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.എസ്.പിയും എസ്.പിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 37 എം.എൽ.എമാരുടെ പിന്തുണയാണ് രാജ്യസഭ സീറ്റ് വിജയിക്കുന്നതിന് ആവശ്യം. എട്ട് രാജ്യസഭ സീറ്റുകൾ വിജയിക്കാനുള്ള എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. 47 എം.എൽ.എമാരുടെ പിന്തുണയുള്ള സമാജ്വാദി പാർട്ടിക്കും ഒരു രാജ്യസഭ എം.പിയെ വിജയിപ്പിക്കാൻ സാധിക്കും. സമാജ്വാദി പാർട്ടിയുമായി ചേർന്ന് ഒരു രാജ്യസഭ എം.പിയെ നേടാനുള്ള ശ്രമമാണ് ബി.എസ്.പി നടത്തുന്നത്.
ഖൊരക്പൂരിലും ഫൂൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി-എസ്.പി സഖ്യം ബി.ജെ.പിയെ തോൽപ്പിച്ചിരുന്നു. ഇതേ തന്ത്രമാണ് രാജ്യസഭ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളുമ പയറ്റുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.