കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡ്; ക്ഷമ കെട്ടുവെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വൈകിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ക്ഷമ നശിച്ചെന്നും ഇനി ദാക്ഷിണ്യമുണ്ടാകില്ലെന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നവംബർ 19നകം ആവശ്യമായ നടപടികളെടുക്കാൻ കോടതി അന്ത്യശാസനം നൽകി. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളും ദുരിതങ്ങളും കണക്കിലെടുത്ത് 2020ൽ സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.അന്ത്യോദയ അന്നയോജന പ്രകാരം മുൻഗണനാ കുടുംബത്തിന് ഒരു റേഷൻ കാർഡ് മാത്രമേ നൽകുന്നുള്ളൂവെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ കാർഡും മറ്റ് ക്ഷേമ നടപടികളും നൽകുന്ന് സംബന്ധിച്ച് 2021ൽ വിധിയുണ്ടായിരുന്നു. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ വിവരങ്ങളുള്ള ‘ഇ-ശ്രമം’ വെബ് പോർട്ടലിൽ കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്തവർക്ക് വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.