Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾ

text_fields
bookmark_border
maha kumbh stampede
cancel
camera_alt

മഹാകുംഭമേളക്കിടെ തിരക്കിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനിടെയായിരുന്നു ദാരുണസംഭവം. ഈ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ വൻ ദുരന്തങ്ങളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്.

  • ജൂലൈ 2, 2024: ഉത്തർപ്രദേശിലെ ഹഥ്റസിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനായോഗത്തിൽ തിക്കിലും തിരക്കിലും നൂറിലധികം പേർ മരിച്ചു
  • മാർച്ച് 31, 2023: മധ്യപ്രദേശിലെ ഇൻഡോറിലെ ക്ഷേത്രത്തിൽ രാമനവമി ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പുരാതന കിണർ മൂടിയ സ്ലാബ് തകർന്ന് 36 പേർ മരിച്ചു.
  • ജനുവരി 1, 2022: ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ജൂലൈ 14, 2015: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ നടന്ന പുഷ്‌കരം ഉത്സവത്തിന്‍റെ ഉദ്ഘാടന ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും 27 തീർഥാടകർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2014 ഒക്ടോബർ 3: ദസറ ആഘോഷങ്ങൾക്കിടെ ബിഹാറിലെ പട്‌നയിലെ ഗാന്ധി മൈതാനത്തുണ്ടായ തിക്കിലും തിരക്കിലും 32 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ഒക്‌ടോബർ 13, 2013: മധ്യപ്രദേശിലെ രത്തൻഗഢ് ക്ഷേത്രത്തിന് സമീപം തിക്കിലും തിരക്കിലും 115 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • നവംബർ 19, 2012: ഛത്ത് പൂജക്കിടെ പട്നയിലെ അദാലത് ഘട്ടിൽ തിക്കിലും തിരക്കിലും 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • നവംബർ 8, 2011: ഹരിദ്വാറിലെ ഹർ-കി-പൗരി ഘട്ടിൽ തിക്കിലും തിരക്കിലും 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2011 ജനുവരി 14: ശബരിമല ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 104 പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • മാർച്ച് 4, 2010: ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ രാം ജാങ്കി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 63 പേർ മരിച്ചു
  • 2008 സെപ്റ്റംബർ 30: രാജസ്ഥാനിലെ ജോധ്പൂരിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണിയെതുടർന്നുണ്ടായ തിക്കിലും തിരക്കിലും 250 ഓളം ഭക്തർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
  • 2008 ആഗസ്റ്റ് 3: ഹിമാചൽ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 162 പേർ കൊല്ലപ്പെട്ടു
  • ജനുവരി 25, 2005: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ മന്ധർദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 340ലധികം ഭക്തർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2003 ആഗസ്റ്റ് 27: മഹാരാഷ്ട്രയിലെ നാസിക്കിലെ കുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിക്കുകയും 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disastersMaha Kumbh stampede
News Summary - Recurring disasters in India -Timeline
Next Story