മൃതദേഹത്തിൽ നിന്നും മുദ്ര പേപ്പറിലേക്ക് വിരലടയാളം ശേഖരിച്ച് ബന്ധുക്കള്‍; വിഡിയോ വൈറൽ
text_fieldsലഖ്നോ: മനസാക്ഷി മരവരിച്ച മനുഷ്യരുടെ ക്രൂരതകൾ മൃതദേഹങ്ങളോട് പോലും ദയ കാണിക്കാത്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ബന്ധുക്കളുടെ വിഡിയോയാണ് വൈറലാവുന്നത്.
മരണത്തിന്റെ ചൂടാറും മുൻപ് കാറിന്‍റെ പിന്‍ സീറ്റില്‍ കിടക്കുന്ന വൃദ്ധയുടെ മൃതദേഹത്തിൽ നിന്ന്വി രലടയാളം മുദ്ര പേപ്പറില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ വിഡിയോയാണ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്ന് പുറത്ത് വരുന്നത്. എന്നാൽ 2021 മെയ് എട്ടിനാണ് കമലാ ദേവി മരിച്ചതെന്നും ആ സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് മരണപ്പെട്ട സ്ത്രീയുടെ ബന്ധു ജിതേന്ദ്ര ശര്‍മ പൊലീസിനെ സമീപിച്ചിരുന്നു ഇതിൽ അന്വേഷണം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
കമലാ ദേവിയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയില്‍ വച്ച് അവരുടെ വാഹനം നിര്‍ത്തി വിരലടയാളം എടുത്തുവെന്നാണ് ബന്ധു പൊലീസിൽ മൊഴി നൽകിയത്. സാധാരണ ഗതിയില്‍ ഒപ്പിടാറുള്ള കമലാ ദേവിയുടെ വിരലടയാളം വില്‍പത്രത്തില്‍ കണ്ടതിന് പിന്നാലെ സംശയം തോന്നിയ ജിതേന്ദ്ര ശര്‍മ പൊലീസ് സഹായം തേടുകയായിരുന്നു. വീടും കടയും അടങ്ങുന്ന സ്വത്തിനെ കുറിച്ചാണ് ഈ വില്‍പത്രമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.