സ്വതന്ത്രരായി ജയിച്ച ശേഷം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന് വീണ്ടും മത്സരത്തിനിറങ്ങിയ രണ്ടുപേർ തോറ്റു
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി ജയിച്ച ശേഷം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന് വീണ്ടും മത്സരത്തിനിറങ്ങിയ രണ്ടുപേരാണ് ഹിമാചലിൽ തോറ്റത്. ഹോഷിയാർ സിങ്ങും കെ.എൽ. ഠാകുറുമാണ് കോൺഗ്രസ് സ്ഥാനാർഥികളോട് തോറ്റത്. ഠാകുറിനെ പരാജയപ്പെടുത്തിയ ഹർദീപ് സിങ് ബാവ അഞ്ചുതവണ ഐ.എൻ.ടി.യു.സി അധ്യക്ഷനായിരുന്നു. നിയമസഭയിൽ ഒരേ സമയം ദമ്പതികൾ എത്തുക എന്ന അപൂർവതക്കും ഹിമാചലിലെ ഉപതെരഞ്ഞെടുപ്പ് കാരണമായി.
മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് ഠാകുർ സഭാംഗമാകുന്നതോടെയാണിത്. ആശിഷ് ശർമയുടെ വിജയം ബി.ജെ.പിക്ക് ആശ്വാസമായി. ആശിഷും ആദ്യ ഇന്നിങ്സിൽ സ്വതന്ത്രനായിരുന്നു. പിന്നീട് ബി.ജെ.പിയിൽ എത്തിയതാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ജനവിധി മോദി സർക്കാറിന്റെ മുഖത്തേറ്റ കനത്ത പ്രഹരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണിത്. കാലുമാറ്റക്കാരെ തെരഞ്ഞുപിടിച്ച് ജനം തോൽപിക്കും. ഏതുവിധേനയും അധികാരത്തിൽ തുടരുകയെന്നാണ് ബി.ജെ.പിയുടെ നയമെന്നും കെ.സി പറഞ്ഞു.
ഉത്തരാഖണ്ഡിലെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചത് ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.