ഡൽഹിയിൽ 3.25 കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി
text_fieldsന്യൂഡൽഹി: ഡൽഹി കരോൾ ബാഗിലെ തക്ഷ് ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ തെരച്ചിലിൽ 3,25 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം മുംബൈ ആസ്ഥാനമായുള്ള ഹവാല ഏജൻസികളുടേതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി. വിമാനത്താവളത്തിലെ സ്കാനിങ് മെഷിനിൽ കണ്ടെത്താനാവാത്ത വിധം പാക്ക് ചെയ്തവയായിരുന്നു നോട്ടുകൾ. വിദഗ്ധെര വാടകക്കെടുത്താണ് ഇത്തരത്തിൽ പാക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആദായ നികുതി വകുപ്പ് അന്വേഷണം തുടരുകയാണ്.
ചണ്ഡീഗഡി നിന്നും എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ 2.8 കോടി രൂപ പിടിച്ചെടുത്തു. 17.74 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 52 ലക്ഷം രൂപക്ക് 100 രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്.
64 കൈവശം വച്ച നാലുപേെര പൂനെയിലെ വാക്കാടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
24 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ കൈവശം വച്ച മൂന്നു പേരെ ഗോവയിൽ നിന്ന് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.