ബാബരി മധ്യസ്ഥത: സുപ്രീംകോടതി നിർദേശത്തിനെതിരെ ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസ് മധ്യസ്ഥതക്കായി മൂന്നംഗ പാനലിന് വിട്ട സുപ്രീംകോടതി ന ടപടി അദ്ഭുതപ്പെടുത്തുന്നതാണെന്ന് ആർ.എസ്.എസ് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ നി രന്തരം അവഗണിക്കുന്ന സാഹചര്യമുണ്ട്. ജുഡീഷ്യൽ നടപടി വേഗത്തിലാക്കുന്നതിന് പകരം സുപ്രീംകോടതി മധ്യസ്ഥരെ നിയമിക്കുകയാണുണ്ടായത്. ഇത് അമ്പരപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ ആഴത്തിലുള്ള വിശ്വാസത്തിെൻറ ഭാഗമായ പ്രശ്നമാണിത്. അതിന് മുൻഗണന നൽകാൻ സുപ്രീംകോടതി തയാറായില്ലെന്നും ആർ.എസ്.എസ് ആരോപിച്ചു.
സുപ്രീംകോടതി ഉത്തരവ് മാനിക്കുന്നതായും എന്നാൽ, തടസ്സങ്ങൾ നീക്കി വേഗത്തിൽ രാമക്ഷേത്രം നിർമിക്കാൻ വിധിയുണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ആർ.എസ്.എസിെൻറ ഉന്നതതല നയരൂപവത്കരണ സമിതിയായ ‘അഖിൽ ഭാരതീയ പ്രതിനിധി സഭ’യുടെ ത്രിദിന യോഗം ഗ്വാളിയോറിൽ നടക്കുകയാണ്. ഇതിൽ 1400 പേർ പെങ്കടുക്കുന്നുണ്ട്.
ബാബരി ഭൂമി േകസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കഴിഞ്ഞ ദിവസം മധ്യസ്ഥതക്ക് വിട്ടത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫകീർ മുഹമ്മദ് ഇബ്രാഹിം കലീഫുല്ല ചെയർമാനായ മധ്യസ്ഥ സമിതിയിൽ രാമക്ഷേത്രത്തിനായി നേരത്തേ മധ്യസ്ഥ നീക്കം നടത്തിയ ശ്രീശ്രീ രവിശങ്കർ, മധ്യസ്ഥ വിദഗ്ധനും മദ്രാസ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങൾ. തർക്കഭൂമിയുള്ള ഫൈസാബാദിൽ ഒരാഴ്ചക്കകം മധ്യസ്ഥ നടപടി ആരംഭിക്കണമെന്നും രഹസ്യ സ്വഭാവത്തിൽ നടത്തുന്ന പ്രക്രിയയുടെ പുരോഗതി നാലാഴ്ചക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആകെ എട്ടാഴ്ചയാണ് മധ്യസ്ഥ നീക്കങ്ങൾക്ക് സുപ്രീംകോടതി മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.