കോവിഡിനെ തടയാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകി റഷ്യ
text_fieldsമോസ്കോ: കോവിഡിനെ തടയാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകി റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിൻ. കോവിഡ് മരണം വർധിക്കുന്നതിനിടെ ജീവനക്കാർ ഓഫീസുകളിൽ വരുന്നത് ഒഴിവാക്കാനാണ് പുടിന്‍റെ നടപടി. ഒക്ടോബർ 30 മുതൽ നവംബർ ഏഴ് വരെയാണ് ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകുക. എല്ലാവരും വാക്സിനെടുക്കാൻ ശ്രദ്ധിക്കണമെന്നും പുടിൻ അഭ്യർഥിച്ചു.
ബുധനാഴ്ച റഷ്യയിൽ 1,028 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 34,074 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.റഷ്യയിൽ ഇതുവരെ 226,333 മരണമാണ് റിപ്പോർട്ട് ചെയ്തത്. യുറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത രാജ്യം റഷ്യയാണ്.
റഷ്യയിൽ 35 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിനെടുത്തത്. റഷ്യൻ നഗരമായ മോസ്കോയിൽ 60 ശതമാനം പേരും ഇതുവരെ വാക്സിനെടുത്തിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.