ശരത് യാദവിനെതിരെ അച്ചടക്ക നടപടി; ജനതാദൾ-യു കേന്ദ്രമന്ത്രിസഭയിലേക്ക്
text_fieldsന്യൂഡൽഹി: ബിഹാറിൽ മതേതര സഖ്യം വിട്ട് ബി.െജ.പി പിന്തുണയോടെ സർക്കാർ ഉണ്ടാക്കിയതിനെ ചോദ്യംചെയ്ത മുതിർന്ന നേതാവ് ശരദ് യാദവിനെ ജനതാദൾ-യു രാജ്യസഭ നേതൃസ്ഥാനത്തുനിന്ന് മാറ്റി. പാർട്ടി പ്രസിഡൻറ് നിതീഷ്കുമാറിെൻറ വിശ്വസ്തൻ രാമചന്ദ്ര പ്രസാദിനെ രാജ്യസഭയിൽ പാർട്ടിയുടെ നേതാവാക്കി.
പാർട്ടിവിരുദ്ധ പ്രവർത്തനം മുൻനിർത്തിയാണ് നടപടിയെന്ന് ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് വസിഷ്ഠ നാരായൺ സിങ് പറഞ്ഞു. നേതാവായിരിക്കുന്ന ഒരാൾ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നത് അപലപിക്കാതിരിക്കാൻ കഴിയില്ല. ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ വെങ്കയ്യ നായിഡുവിനെ പാർട്ടി നേതൃസംഘം സന്ദർശിച്ച് തീരുമാനം അറിയിക്കുന്ന കത്ത് കൈമാറി. ജനതാദൾ-യുവിന് രാജ്യസഭയിൽ 10 അംഗങ്ങളാണുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പെങ്കടുത്തതിന് രാജ്യസഭാംഗം അലി അൻവർ അൻസാരിയെ പാർലെമൻററി പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ഇതിനിടെ, കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിൽ പങ്കാളിയാകാൻ നിതീഷ്കുമാറിെൻറ ജനതാദൾ-യുവിനെ ക്ഷണിച്ചതായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. വെള്ളിയാഴ്ച നിതീഷ്കുമാറിനെ ഡൽഹിയിലെ വസതിയിൽ ചെന്നുകണ്ടാണ് എൻ.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ചത്. രണ്ടു മന്ത്രിസഭ സ്ഥാനങ്ങൾ ജനതാദൾ-യുവിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. പാർലമെൻറ് സമ്മേളനം കഴിഞ്ഞതിനാൽ മന്ത്രിസഭ പുനഃസംഘടന വൈകാതെ നടന്നേക്കും.
ബി.ജെ.പി പാളയത്തിൽ ജനതാദൾ-യുവിനെ കെട്ടിയ നിതീഷ്കുമാറിെൻറ നടപടിയിൽ കടുത്ത രോഷമുള്ള ശരദ് യാദവ് പിളർപ്പിെൻറ വഴിയിലാണ്. ഇതിനായി അദ്ദേഹം വിവിധ സ്ഥലങ്ങളിൽ യോഗം വിളിച്ച് ആശയവിനിമയം നടത്തിവരുന്നു. ആർ.ജെ.ഡിയും കോൺഗ്രസുമുള്ള മതേതര സഖ്യത്തിൽ യഥാർഥ ജനതാദൾ-യു പങ്കാളിയാണെന്ന് ശരദ് യാദവ് പറഞ്ഞു.
ജനതാദൾ-യു നിതീഷിെൻറ മാത്രമല്ല, തെൻറയുംകൂടി പാർട്ടിയാണ്. പാർട്ടി ഇേപ്പാൾ രണ്ടു തരത്തിലാണ്. സർക്കാർ വക ജനതാദൾ ഒന്ന്; ജനങ്ങൾക്കൊപ്പമുള്ള ജനതാദൾ മറ്റൊന്ന്. സർക്കാർ ആനുകൂല്യം പറ്റാൻ താൽപര്യപ്പെടുന്നവർ നിതീഷ്കുമാറിനൊപ്പമാണ്. എന്നാൽ, ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാക്കൾ തനിക്കൊപ്പമുണ്ട്. മുമ്പ് ഇന്ദിര ഗാന്ധിയെ പേടിച്ചിട്ടില്ലാത്ത താൻ ഇപ്പോൾ ആരെയും ഭയക്കുന്നില്ല. രാജ്യസഭ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ച് ശരദ് യാദവ് പ്രതികരിച്ചില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.