പട്ടേൽ പ്രതിമ രാഷ്ട്രത്തിന് സമർപ്പിച്ചു VIDEO
text_fieldsകെവാദിയ (ഗുജറാത്ത്): ആധുനിക ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പേട്ടലിെൻറ 182 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്പിപ്ലക്കു സമീപം നർമദ അണക്കെട്ടിന് അഭിമുഖമായുള്ള സാധു ബെത് എന്ന നദീദ്വീപിലാണ് ‘െഎക്യ പ്രതിമ’ എന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ പ്രതിമ പൂർത്തിയാക്കിയത്. ഇന്ത്യയുടെ അഖണ്ഡത തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ ഒാർമപുതുക്കലാണ് ഇൗ പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പേട്ടലിെൻറ 143ാം ജന്മദിനവേളയിലാണ് ഉദ്ഘാടനം നടന്നത്. പേട്ടലിെൻറ നേതൃത്വത്തിലുള്ള െഎക്യനീക്കം ഉണ്ടായിരുന്നില്ലെങ്കിൽ, രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ വിസ വേണ്ടിവരുമായിരുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യൻ എൻജിനീയറിങ്ങിെൻറയും സാേങ്കതികശക്തിയുടെയും അടയാളമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH: Inauguration of Sardar Vallabhbhai Patel's #StatueOfUnity by PM Modi in Gujarat's Kevadiya pic.twitter.com/PKMhielVZo
— ANI (@ANI) October 31, 2018
ഗുജറാത്ത് ഗവർണർ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി വിജയ് രൂപാണി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു. യു.എസിലെ പ്രശസ്തമായ ‘സ്വാതന്ത്ര്യ പ്രതിമ’യുടെ (സ്റ്റാച്യു ഒാഫ് ലിബർട്ടി) രണ്ടിരട്ടി വലുപ്പമുണ്ട് ഇൗ പ്രതിമക്ക്. നിർമാണത്തിനായി 70,000 ടൺ സിമൻറും 24,500 ടൺ ഇരുമ്പും 1700 മെട്രിക് ടൺ വെങ്കലവും ഉപയോഗിച്ചു. പ്രതിമക്കകത്ത് 135 മീറ്റർ ഉയരത്തിൽ ഗാലറി പണിതിട്ടുണ്ട്. ഇവിടെനിന്ന് നോക്കിയാൽ സമീപത്തെ അണക്കെട്ടും പർവതനിരകളും കാണാം.
#WATCH: Sardar Vallabhbhai Patel's #StatueOfUnity inaugurated by Prime Minister Narendra Modi in Gujarat's Kevadiya pic.twitter.com/APnxyFACFT
— ANI (@ANI) October 31, 2018
2014 ഒക്ടോബർ 31ന് പണി തുടങ്ങിയ ശിൽപത്തിെൻറ കരാർ 2989 കോടിക്കാണ് ‘ലാർസൻ ആൻഡ് ടൂബ്രോ’ ഏറ്റെടുത്തത്. രൂപകൽപന, നിർമാണം, പരിപാലനം എന്നിവക്കുള്ള തുകയാണിത്. ഇന്ത്യൻ ശിൽപി രാം വി. സുതർ ആണ് ഇത് രൂപകൽപന ചെയ്തത്. ശിൽപത്തിനെ പൊതിഞ്ഞുള്ള െവങ്കലപാളികൾ വാർത്തെടുത്തത് ചൈനയിൽനിന്നാണ്. അത്രയും വലിയ പാളികൾ നിർമിക്കാനുള്ള സൗകര്യം ഇന്ത്യയിൽ ഇല്ലാതിരുന്നതിനാലാണിത്.
ഉദ്ഘാടനവേളയിൽ പ്രതിമക്കുമേൽ വ്യോമസേന വിമാനങ്ങൾ പുഷ്പവൃഷ്ടി നടത്തി. ശിൽപത്തോടനുബന്ധിച്ച് വിശാലമായ നടപ്പാത, ടിക്കറ്റ് കൗണ്ടർ, ഭക്ഷണശാല, നാലുവരി റോഡ്, 52 മുറികളുള്ള ത്രീസ്റ്റാർ താമസസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങൾ വൻതോതിൽ നശിപ്പിച്ചാണ് പ്രതിമ നിർമാണം പൂർത്തിയാക്കിയതെന്ന് സ്ഥലത്തെ കർഷകരും ആദിവാസികളും ആരോപിച്ചു. ഉദ്ഘാടനച്ചടങ്ങ് അവർ ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിമ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.