ത്രിപുരയിൽ ബി.ജെ.പിക്ക് മുൻതൂക്കമെന്ന് എക്സിറ്റ്പോൾ
text_fieldsന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബി.ജെ.പിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ. നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം അധികാരത്തിലെത്തും. മേഘാലയയിൽ തൂക്കുസഭയാണ് പ്രവചിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 36 സീറ്റ് നേടി അധികാരത്തിലെത്തിയ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പറയുന്നു. വിവിധ എക്സിറ്റ് പോളുകൾ കണക്കിലെടുക്കുമ്പോൾ ബി.ജെ.പിക്ക് ശരാശരി 32 സീറ്റും ഇടത്- കോൺഗ്രസ് സഖ്യത്തിന് 15ഉം ടിപ്ര മോതക്ക് 12ഉം സീറ്റുമാണ് കണക്കുകൂട്ടുന്നത്. നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 42ഉം നാഗാ പീപ്ൾസ് ഫ്രണ്ട് ആറും കോൺഗ്രസ് ഒന്നും സീറ്റ് നേടും. മേഘാലയയിൽ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 20, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) 11, ബി.ജെ.പി ആറ് എന്നിങ്ങനെ സീറ്റ് നേടുമെന്നാണ് എക്സിറ്റ്പോളുകളുടെ ശരാശരി ഫലം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.