കോവിഡിന് ആറ് തരം ലക്ഷണങ്ങൾ; ഇൗ ലക്ഷണങ്ങളുള്ളവർ സൂക്ഷിക്കണം
text_fieldsലണ്ടൻ: കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിർണായക കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ. കോവിഡ് ആറ് വ്യത്യസ്ഥ തരത്തിൽ കാണപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒാരോ വിഭാഗത്തിനും വെവ്വേറെ ലക്ഷണങ്ങളുണ്ടെന്നും സൂചനയുണ്ട്. ലണ്ടനിലെ കിങ്സ് കോളേജിെൻറ നേതൃത്വത്തിലാണ് പഠനം നടന്നത്.
പുതിയ കണ്ടെത്തലുകൾ കോവിഡ് രോഗികളെ ഫലപ്രദമായി ചികിത്സിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലേയും അമേരിക്കയിലേയും കോവിഡ് സ്ഥിരീകരിച്ച 1600രോഗികളുടെ വിവരങ്ങൾ പരിശോധിച്ചാണ് ഗവേഷണ സംഘം പുതിയ നിഗമനങ്ങളിൽ എത്തിയത്. ഇൗ രോഗികൾ എല്ലാവരും പ്രത്യേക ആപ്പുവഴി തങ്ങളുടെ രോഗവിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തിരുന്നു.
കോവിഡ് രോഗികളിൽ ഏറ്റവും ഗുരുതരാവസ്ഥയിലുള്ളവരെ എളുപ്പത്തിൽ കണ്ടെത്താൻ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ഡോക്ടർമാർക്ക് ഏത് രോഗിക്കാണ് മുൻഗണന നൽകേണ്ടതെന്നും തീരുമാനിക്കാനാകും. പഠനത്തിെൻറ അടിസ്ഥാനത്തിൽ ആറ് ഗ്രൂപ്പുകളെ ഗവേഷകൾ വേർതിരിച്ചിട്ടുണ്ട്.
ഒന്ന് ജലദോഷം ഉള്ളവർ പക്ഷെ പനി ഉണ്ടാവില്ല, രണ്ട് ജലദോഷവും പനിയും ഉള്ളവർ, മൂന്ന് ചെറുകുടലിൽ അസ്വസ്ഥതയുള്ളവരാണ്, നാല് കടുത്ത ക്ഷീണമുള്ളവർ, അഞ്ച് കടുത്ത ജലദോഷവും പനിയും ഉണ്ടെങ്കിലും കൃത്യമായി എന്താണ് ബുദ്ധിമുെട്ടന്ന് പറയാനാകാത്തവർ, ആറ് വയറു വേദനയോടൊപ്പം ശ്വസകോശത്തിൽ ബുദ്ധിമുട്ടുള്ളവർ.
ആദ്യ ഗ്രൂപ്പിെൻറ പ്രത്യേകത ഇവർക്ക് ഗന്ധം തിരിച്ചറിയാനാകില്ലെന്നതാണ്. ശരീരവേദനയും ചുമയും തൊണ്ട വേദനയും നെഞ്ചുവേദനയും ഉണ്ടാകും. പക്ഷെ ഇവർക്ക് പനി ഉണ്ടാകില്ല. രണ്ടാമത്തെ വിഭാഗത്തിന് കടുത്ത പനിയോടൊപ്പം തലവേദനയും കാണും. ചെറുകുടലിൽ പ്രശ്നമുള്ള വിഭാഗത്തിന് തലവേദന, വയറിളക്കം, വിശപ്പില്ലായ്മ തൊണ്ട വേദന എന്നിവ കാണും. പക്ഷെ ഇവർക്ക് ചുമയുണ്ടാകില്ല.
കടുത്ത ക്ഷീണമുള്ള വിഭാഗത്തിൽ ചുമ, തലവേദന, പനി, വിശപ്പില്ലായ്മ എന്നിവ കാണും. ഏറ്റവും ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ തലവേദന, വിശപ്പില്ലായ്മ, തൊണ്ട വേദന, നെഞ്ചു വേദന, ക്ഷീണം, ശരീര വേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, വയറിളക്കം,വയറുവേദന എന്നിവ ഒരുമിച്ച് ഉണ്ടാകും. എല്ലാ രോഗികളിലും പൊതുവായി കണ്ട ലക്ഷണങ്ങൾ തലവേദനയും ഗന്ധം തിരിച്ചറിയാനാകാത്തതുമാണ്.
കോവിഡ് ചികിത്സയിൽ മരുന്നുകൾക്കൊപ്പം പ്രധാനമായും വേണ്ടത് വെൻറിലേറ്ററും ഒാക്സിജനുമാണ്. ആറാമത്തെ വിഭാഗത്തിലുള്ളവരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിഗദ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.