കടൽപാലങ്ങൾക്ക് സവർക്കറുടെയും വാജ്പേയിയുടെയും പേര്
text_fieldsമുംബൈ: നഗരത്തിൽ പണിതീരാനിരിക്കുന്ന കടൽപാലങ്ങൾക്ക് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കർ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവരുടെ പേരിടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർസോവ-ബാന്ദ്ര കടൽപാലത്തിന് വീർ സവർക്കർ സേതു എന്നും മുംബൈ നഗരത്തെയും നവിമുംബൈയേയും കൂട്ടിമുട്ടിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന് (എംടിഎച്ച്എൽ) അടൽ ബിഹാരി വാജ്പേയി സ്മൃതി ശിവ്നവ ഷെവ അടൽ സേതു എന്നുമാണ് പേരിടുക.
നിലവിൽ പ്രവർത്തിക്കുന്ന ബാന്ദ്ര-വർളി കടൽപ്പാലവുമായി അന്ധേരി ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് 17 കിലോമീറ്ററോളം ദൈർഘ്യമുള്ള വർസോവ-ബാന്ദ്ര കടൽപാലം. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയെ പ്രകോപിപ്പിക്കുകയാണ് ഷിൻഡെ-ബി.ജെ.പി സഖ്യ സർക്കാറിന്റെ ലക്ഷ്യമെന്നു കരുതുന്നു. കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാർ സവർക്കർ, ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.