Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉയർന്നത് ഗുരുതര...

ഉയർന്നത് ഗുരുതര ആരോപണങ്ങൾ; മാധബി ബുച്ചിനെ പി.എ.സി വിളിപ്പിച്ചേക്കും

text_fields
bookmark_border
ഉയർന്നത് ഗുരുതര ആരോപണങ്ങൾ; മാധബി ബുച്ചിനെ പി.എ.സി വിളിപ്പിച്ചേക്കും
cancel
camera_alt

മാധബി പുരി ബുച്ച്

ന്യൂഡൽഹി: ഗുരുതരമായ ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ സെബി ചെയർപേഴ്സൻ മാധബി ബുച്ചിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) വിളിച്ചുവരുത്തിയേക്കും. സെബിയുടെ പ്രകടനം വിലയിരുത്തുന്നത് സെപ്റ്റംബർ 10ന് ചേരുന്ന കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പി.എ.സിക്ക് സാങ്കേതികമായി ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലാണ് കമ്മിറ്റിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമാണ്. യോഗം സംബന്ധിച്ച് അധ്യക്ഷന് തീരുമാനമെടുക്കാമെങ്കിലും എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകുന്നതാണ് സമിതിയുടെ ഘടന. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ പ്രകടനം വിലയിരുത്തുന്നതിന് വകുപ്പുകളെയോ സ്ഥാപനങ്ങളെയോ വിളിച്ചുവരുത്താനാവൂ എന്ന് സമിതിയിലെ ബി.ജെ.പി അംഗമായ നിഷികാന്ത് ദുബേ പറഞ്ഞു.

നേരത്തെ സെബി ചെയർപേഴ്സൻ മാധബി ബുച്ചിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയിരുന്നു. മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപമിറക്കിയത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SEBIMadhabi Buch
News Summary - SEBI review on agenda, parliamentary watchdog likely to summon Madhabi Buch
Next Story