മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയിൽ; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക് കാറായ സാഹചര്യത്തിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് അട ക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എതിര്‍ത്തു.
ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിർമാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ കോടതിയെ വീണ്ടും സമീപിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബിൽ പ്രതിപക്ഷ നിർദേശങ്ങൾ തള്ളി ഒറ്റദിവസംകൊണ്ടാണ് ലോക്സഭയിൽ മോദി സർക്കാർ പാസാക്കിയത്. എന്നാൽ, സർക്കാറിന് അംഗബലം കുറവായതിനാൽ രാജ്യസഭയിൽ കുടുങ്ങി. മുത്തലാഖ് കേസുകളിൽ ഭർത്താവിന് ജാമ്യം കിട്ടണമെന്നത് പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.