കശ്മീർ ഇന്ത്യയുടെ ഭാഗമായതിനു പിന്നിൽ ശൈഖ് അബ്ദുല്ലയുടെ കുറിപ്പ്
text_fieldsകശ്മീർ പാകിസ്താനിൽ ചേരുന്നത് തടഞ്ഞത് നിർണായകമായ യോഗത്തിൽ ശൈഖ് അബ്ദുല്ല നെഹ്റുവിന് നൽകിയ കുറിപ്പാണെന്ന് കശ്മീരിെൻറ അക്കാലത്തെ പ്രധാനമന്ത്രി െമഹർ ചന്ദ് മഹാജൻ. കശ്മീരിനെ ഇന്ത്യയിൽ ചേർക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് മഹാജൻ. ഇന്ത്യ- പാക് അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് കമീഷനിലും അംഗമായിരുന്നു മഹാജൻ. 1963ൽ പുറത്തിറങ്ങിയ ‘ലുക്കിങ്ങ് ബാക്ക്’ എന്ന ആത്മകഥയിലാണ് മഹാജൻ ഇക്കാര്യം വെളിെപ്പടുത്തിയിരിക്കുന്നത്. ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. ജവഹർലാൽ െനഹ്റുവിന് പകരം സർദാർ വല്ലഭായ് പേട്ടലായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ മുഴവൻ കശ്മീരും ഇന്ത്യയിൽ തന്നെ ഉണ്ടാകുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് മോദി ലോക് സഭയിൽ പറഞ്ഞത്.
കശ്മീരിെൻറ ഭാവി തിരുമാനിക്കാൻ വേണ്ടി 1947 ഒാക്ടോബർ 26 ന് നെഹ്റുവിെൻറ വീട്ടിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ കശ്മീരിനെ ഇന്ത്യേയാട് ഉടൻ ചേർത്തില്ലെങ്കിൽ ജിന്നയുമായി കരാറുണ്ടാക്കുമെന്ന് െമഹർ ചന്ദ് മഹാജൻ അറിയിച്ചിരുന്നു.
‘സൈന്യത്തെ അയക്കൂ, കശ്മീരിനെ ഇന്ത്യയോട് ചേർക്കൂ. ശൈഖ് അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് നിങ്ങൾ ആഗ്രഹിക്കുന്ന അധികാരം നൽകിക്കോളൂ. പക്ഷേ, ഇന്ന് വൈകീട്ട് തന്നെ സൈന്യം കശ്മീരിെലത്തിയിരിക്കണം. ഇല്ലെങ്കിൽ കശ്മീർ മുഹമ്മദ് ജിന്നയോടൊപ്പം പാകിസ്താനിൽ ചേരും. ’ ജമ്മു കശ്മീരിെല പ്രധാനമന്ത്രി മഹാജൻ അന്നത്തെ യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റുവിനോടും ആഭ്യന്തരമന്ത്രി പേട്ടലിനോടും തെൻറ നിലപാട് അറിയിച്ചു.
എന്നാൽ ഭീഷണിയിൽ ക്ഷുഭിതനായ നെഹ്റു മഹാജനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. യോഗത്തിൽ നിന്ന് എഴുന്നേറ്റ് പോകാനൊരുങ്ങിയ മഹാജനെ പേട്ടൽ തടഞ്ഞു. മഹാജൻ, നിങ്ങൾ പാകിസ്താനിലേക്ക് പോകില്ല. പേട്ടൽ മഹാജെൻറ കാതിൽ മന്ത്രിച്ചു. എന്നിട്ട് ഒരു ചെറിയ കഷണം പേപ്പർ നെഹ്റുവിന് കൈമാറി. അത് ശൈഖ് അബ്ദുല്ല നൽകിയ കത്തായിരുന്നു.
നെഹ്റുവിെൻറ വസതിയിൽ തന്നെ കഴിയുന്ന ശൈഖ് അബ്ദുല്ല യോഗത്തിലെ കാര്യങ്ങൾ കേൾക്കാനിടയാകുകയും തുടർന്ന് െനഹ്റുവിന് കുറിപ്പ് നൽകുകയുമായിരുന്നു. ആ കുറിപ്പിൽ പറഞ്ഞിരുന്ന കാര്യവും മഹാജൻ പറഞ്ഞ കാര്യവും ഒന്നു തന്നെയായിരുന്നു. കശ്മീർ എത്രയും വേഗം ഇന്ത്യയോട് ചേർക്കണമെന്നു തന്നെയായിരുന്നു അബ്ദുല്ലയുെടയും ആഗ്രഹം. ജിന്നയെ പൂർണമായും എതിർത്തിരുന്ന വ്യക്തിയാണ് അബ്ദുല്ല. ആ കുറിപ്പാണ് നെഹ്റുവിനെ മാറി ചിന്തിപ്പിച്ചതെന്ന് മഹാജൻ ആത്മകഥയിൽ പറയുന്നു.
1947 ഒക്ടോബർ 24ന് പാകിസ്താനിലെ ഗോത്ര കലാപകാരികൾ ശ്രീനഗർ അതിർത്തിയിെലത്തി തമ്പടിച്ചതാണ് ഒക്ടോബർ 26ലെ യോഗം നടക്കാനിടയാക്കിയത്. ഏഷ്യയിലെ സ്വിറ്റ്സർലാൻറ് എന്ന പേരിൽ കശ്മീർ സ്വതന്ത്രമായി നിൽക്കണമെന്നായിരുന്നു ദോഗ്രയിലെ രാജാവ് മഹാരാജ ഹരിസിങ് ആഗ്രഹിച്ചിരുന്നത്. എന്നാൽ പാകിസ്താൻ ദോഗ്ര കീഴടക്കാൻ ശ്രമിച്ചതോടെ മറ്റു വഴികളില്ലാതെ ഇന്ത്യയോട് ചേരാൻ ഹരി സിങ് തയാറായി. ഇക്കാര്യം അറിയിച്ചുകൊണ്ട് ഉപപ്രധാനമന്ത്രി രാംലാൽ ബത്രെയ ഡൽഹിയിലേക്ക് അയച്ചു. എന്നാൽ ഇന്ത്യൻ സൈന്യം ശ്രീനഗറിലെത്തുമെന്നതിന് സൂചനകെളാന്നും ലഭിച്ചില്ല.
അതേസമയം, പാക് സൈന്യത്തിെൻറ രണ്ട് ബ്രിഗേഡുകൾ കശ്മീരിലേക്ക് ഒക്ടോബർ 27ന് മാർച്ച് ചെയ്യണമെന്ന് ജിന്ന ബ്രിട്ടീഷ് കമാൻഡർക്ക് ഉത്തരവ് നൽകി. ഒന്ന് റാവൽപിണ്ടിയിൽ നിന്നും ഒന്ന് സിയാൽ കോട്ടിൽ നിന്നും. എന്നാൽ സുപ്രീം കമാൻഡറിെൻറ നിർേദശം കൂടാതെ ബ്രിട്ടെൻറ കീഴിലുള്ള മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ റാവൽപിണ്ടി ബ്രിഗേഡിെൻറ ബ്രിട്ടീഷ് ഒാഫീസർ വിസമ്മതിച്ചു.
കശ്മീർ ഇന്ത്യയോട് ചേരാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ ഹരി സിങ്ങിെൻറ ആവശ്യപ്രകാരം സൈന്യത്തെ അയക്കുെമന്നും സുപ്രീം കമാൻഡർ ക്ലോഡ് ഒാഷ്നിലിക് ഒക്ടോബർ 26ന് ജിന്നയെ അറിയിച്ചു. അതേതുടർന്ന് ജിന്ന ഉത്തരവ് റദ്ദാക്കി. അടുത്ത ദിവസം രാവിലെ ഇന്ത്യൻ സൈന്യം ശ്രീനഗറിലെത്തുകയും കശ്മീരിനെ ഇന്ത്യയോട് ചേർക്കുകയും ചെയ്തു. വാഗ്ദാനം ചെയ്തതു പോലെ മഹാജൻ കശ്മീരിെൻറ പ്രധാനമന്ത്രി സ്ഥാനം ശൈഖ് അബ്ദുല്ലക്ക് കൈമാറുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.