Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷിരൂർ: കേസ്...

ഷിരൂർ: കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റി

text_fields
bookmark_border
Karnataka high court
cancel

ബംഗളൂരു: ഷിരൂരിലെ തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റി.

കേസിൽ ആഗസ്റ്റ് നാലുവരെയുള്ള തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്ച കർണാടക സർക്കാർ സമർപ്പിച്ചു. തൽസ്ഥിതി റിപ്പോർട്ടിന്മേൽ ഹരജിക്കാരന്റെ പ്രതികരണവും കോടതി തേടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹരജി പരിഗണിച്ചത്. ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിലെ ഇരകളുടെ പുനധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. അടുത്ത ഹിയറിങ് ദിനത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർണാടക സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ബിജു രാമൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലും തിരച്ചിൽ നടത്തുന്നില്ലെന്നും നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, ഗംഗാവാലി പുഴയിൽ ഏഴ് നോട്ട്സിനോളം വെള്ളത്തിന്റെ ഒഴുക്കുണ്ടെന്നും രക്ഷാപ്രവർത്തകർക്ക് അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനാലാണ് തിരച്ചിൽ നിർത്തിവെച്ചതെന്നും കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദമുയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdjournedShirur
News Summary - Shirur: The hearing of the case was adjourned to September 18
Next Story