മഹാരാഷ്ട്ര: ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സഖ്യം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന ്ന ആരോപണവുമായി ശിവസേന. ബി.ജെ.പി തങ്ങളുെട എം.എൽ.എമാരെ പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്നാണ് സേനയുടെ ആരോപണം. പാർട്ടി പത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലൂടെയാണ് സേന ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
സേനാ എം.എൽ.എമാരെ സ്വാധീനിക്കാൻ ചിലർ പണവും അധികാരവും ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തികളിലൂടെ സംസ്ഥാനത്തെ രാഷ്ട്രീയ മൂല്യം ഇല്ലാതാക്കാൻ ശിവസേന ആരെയും അനുവദിക്കില്ലെന്നും മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
പണത്തിെൻറ സ്വാധീനത്തോടെയാണ് സംസ്ഥാനത്ത് മുൻ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കർഷകരെ സഹായിക്കുന്ന തരത്തിലുള്ള ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ കർഷകർക്ക് ശിവസേനയിൽ നിന്നുള്ള മുഖ്യമന്ത്രിയെയാണ് വേണ്ടതെന്നും സാമ്നയിൽ പറയുന്നു.
ബി.ജെ.പി -ശിവസേന സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നിരിക്കെ ബി.ജെ.പി ഇന്ന് ഗവർണറെ കാണും. സഭാകാലവധി കഴിയുന്ന നവംബർ ഒമ്പതിന് മുമ്പ് ഇരു പാർട്ടികളും ധാരണയിലെത്തുമെന്നാണ് റിപ്പോർട്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.