ബുള്ളറ്റ് ട്രെയിൻ; മോദിയുടെ ‘സമ്പന്ന സ്വപ്ന’മെന്ന് ശിവസേനയുടെ വിമർശം
text_fieldsമുംബൈ: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൽ പദ്ധതിക്കെതിരെ രൂക്ഷവിമർശവുമായി ശിവസേന. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ഒരു അനാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സമ്പന്ന സ്വപ്ന’ സാക്ഷാത്കാരത്തിന് 1,08,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഒരു നേട്ടവുമില്ലാതെ 30,000 കോടി മഹാരാഷ്ട്ര സർക്കാറും ചെലവഴിക്കേണ്ടി വരും. മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് അഹമ്മദാബാദ് മുതൽ മുംബൈ വരെ കോടികൾ ചെലവിട്ട് ബുള്ളറ്റ് ട്രെയിൽ പാത നിർമിക്കുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും സാമ്നയുടെ മുഖപ്രസംഗത്തിലൂടെ ശിവസേന വിമർശിക്കുന്നു.
വിദർഭ, മറാത്ത്വാഡ, കൊങ്കണ്‍ റെയിൽ പദ്ധതികളാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പദ്ധതികളെ അവഗണിച്ചുകൊണ്ടാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ഏത് പ്രശ്നമാണ് പരിഹരിക്കപെടുക എന്നറിയില്ല. എന്നാൽ കർഷകരുടെ ജീവിതമാർഗത്തിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ ഒാടുക എന്നതിൽ സംശയമില്ലെന്നും ‘സാമ്ന’ തുറന്നടിക്കുന്നു.
ജപ്പാനാണ് സാേങ്കതികവിദ്യയും മറ്റും നൽകുന്നത്. എന്നാൽ കേന്ദ്രസർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറും പദ്ധതി ചെലവ് വഹിക്കേണ്ടി വരും. വൻകൊള്ളയാണെങ്കിലും സ്വപ്ന സാക്ഷാത്കാരത്തിന് പ്രയത്നിച്ച മോദിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.