ഡൽഹി കത്തുേമ്പാൾ അമിത് ഷാ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി ശിവസേന
text_fieldsമുംബൈ: വടക്കുകിഴക്കൻ ഡൽഹിയിൽ 38 ജീവനെടുത്ത കലാപം നടക്കുേമ്പാൾ ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുചെയ്യുകയായിരു ന്നുവെന്ന് ശിവസേന. തെരുവിൽ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങൾ മരവിച്ചു വീഴുകയും ചെയ്യുേമ്പാൾ അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്തിരുന്നത്? കലാപം നടക്കുേമ്പാൾ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അലഹബാദിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വരവേൽക്കുന്ന തിരക്കിലായിരുന്നുവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ വിമർശിക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെെട 38 പേർക്ക് ജീവൻ നഷ്ടമാവുകയും പൊതുമുതലും ജനങ്ങളുടെ ജീവനോപാധികളും നഷ്ടമാവുകയും ചെയ്തു. രാജ്യത്തിന് ശക്തനായ ആഭ്യന്തരമന്ത്രിയാണുള്ളതെന്ന് പറയുന്നു. എന്നാൽ ഡൽഹി മുഴുവനായി കത്തുേമ്പാൾ അദ്ദേഹം അദൃശ്യനായത് ഞെട്ടിക്കുന്ന സംഭവമാണ്. ഡൽഹി തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ തിരക്കുകൾ മാറ്റിവെച്ച് പ്രചാരണ റാലികളിൽ അദ്ദേഹം സജീവമായിരുന്നു. ഡൽഹി സർക്കാർ ദുർബലമായതുകൊണ്ടാണ് അമിത് ഷായുടെ രാജി ആവശ്യപ്പെടാത്തതെന്നും സാമ്നയുടെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
ഡൽഹിയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തരവിട്ട ഹൈകോടതി ജസ്റ്റിസ് എസ്. മുരളീധരനെ 24 മണിക്കൂറിനുള്ളിൽ സ്ഥലം മാറ്റിയത് നീതി നിഷേധമാണ്. സവർക്കറെ കുറിച്ച് ചിന്തിക്കുന്ന പാർട്ടി രാജ്യത്തിെൻറ അഭിമാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നും സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.