ശുജാഅത്ത് ബുഖാരി വധം; മുഖപ്രസംഗം ഒഴിച്ചിട്ട് കശ്മീരി പത്രങ്ങൾ
text_fieldsശ്രീനഗർ: ‘റൈസിങ് കശ്മീർ’ പത്രാധിപരും പ്രശസ്ത പത്രപ്രർത്തകനുമായ ശുജാഅത്ത് ബുഖാരിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ജമ്മു-കശ്മീരിലെ പ്രധാന പത്രങ്ങൾ ചൊവ്വാഴ്ച എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടു.
ചരിത്രത്തിൽ ആദ്യമായാണ് ജമ്മു-കശ്മീരിൽ പത്രങ്ങൾ ഇങ്ങനെ പ്രതിഷേധം രേഖപ്പെടുത്തി പുറത്തിറങ്ങുന്നത്. ‘ഗ്രേറ്റർ കശ്മീർ’, ‘കശ്മീർ റീഡർ’, ‘കശ്മീർ ഒബ്സർവർ’, ‘റൈസിങ് കശ്മീർ’ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും ഉർദു പത്രമായ ‘ഡെയ്ലി തംലിൽ ഇർശാദും’ മുഖപ്രസംഗം ഇല്ലാതെ, ആ സ്ഥലം ഒഴിച്ചിട്ടാണ് ഇറങ്ങിയത്.
ബുഖാരിയെയും രണ്ട് സുരക്ഷ ഭടന്മാരെയും അഞ്ജാത സംഘം ജൂൺ 14ന് വൈകീട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ശ്രീനഗറിലെ പത്രസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ ഒാഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമികൾ നിറെയാഴിച്ചത്.
എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ, പ്രസ്ക്ലബ് ഒാഫ് ഇന്ത്യ, ആംനെസ്റ്റി ഇന്ത്യ എന്നിവ ബുഖാരിയുടെ കൊലപാതകത്തിൽ നടുക്കവും പ്രതിഷേധവും പ്രകടിപ്പിച്ചു.
ശ്രീനഗറിലെ പത്രപ്രവർത്തകർ തിങ്കളാഴ്ച മൗനജാഥ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.