ബംഗാളിൽ ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമയും തകർത്തു
text_fieldsകൊൽക്കത്ത: ലെനിനും പെരിയാറിനും പിറകെ ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമയും വികൃതമാക്കി. പശ്ചിമ ബംഗാളിെല കാളിഘട്ടിലാണ് ഭാരതീയ ജന സംഘത്തിെൻറ സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമ വികൃതമാക്കിയത്.
കഴിഞ്ഞ ദിവസം ത്രിപുരയിൽ ബി.ജെ.പി പ്രവർത്തകർ ലെനിെൻറ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകർത്തത്. അതിനു പിറകെ, പ്രതിമ തകർത്തത് ആഘോഷിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകർത്തു. എന്നാൽ ശക്തമായ വിശമർശനങ്ങൾ വന്നതോെട പോസ്റ്റ് പിൻവലിച്ചു.
ലെനിെൻറ പ്രതിമ തകർത്തത് ബംഗാളിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനു പിറകെയാണ് ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതിമയും തകർത്തത്. സംഭവത്തിൽ ശക്തമായ നടപടി വേണെമന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി ആവശ്യപ്പെട്ടു.
അതിനിെട പ്രതിമ തകർക്കൽ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും സംഭവങ്ങളിൽ ശക്തമായ നടപടി എടുക്കുെമന്നും അറിയിച്ചിരുന്നു.
അതേസമയം, ശ്യാമ പ്രസാദ് മുഖർജിയുടെ പ്രതമി വികൃതമാക്കിയ കേസിൽ ഒരു സ്ത്രീയുൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിെലടുത്തു. 22-30 വയസിനുള്ളിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇത്തരം നടപടികൾ അംഗീകരിക്കാവുന്നതല്ലെന്നും പ്രതികൾക്കെതിെര ശക്തമായ നടപടി സ്വീകരിക്കുെമന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.