സിൽവർ ലൈൻ: വിദേശ വായ്പക്ക് ശിപാർശ ചെയ്തിട്ടില്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് വിദേശവായ്പ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, സൗഗത റോയ് എന്നിവരെ അറിയിച്ചു. ജൈക്ക, എ.ഡി.ബി, എ.ഐ.ഐ, കെ.എഫ്.ഡബ്ല്യു എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 33,700 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിന് കെ-റെയിൽ സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വിധം സ്റ്റാന്‍ഡേഡ് ഗേജിന്റെ സാധ്യത റെയില്‍ മന്ത്രാലയം പരിശോധിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും സ്റ്റാന്‍ഡേഡ് ഗേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നില്ല. റെയില്‍വേയുടെ കൈവശമുള്ളതിൽ വിട്ടുകൊടുക്കാൻ കഴിയാവുന്ന ഭൂമി നയാനുസൃതം പാട്ടത്തിന് നല്‍കാറുണ്ട്. ഇതിന് സംസ്ഥാന സർക്കാറുകൾ റെയില്‍വേയുമായി പ്രത്യേക കരാർ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.