യെച്ചൂരി ശ്രീനഗറിൽ; തരിഗാമിയെ കണ്ടു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തിെൻറ പിൻബലത്തോടെ ജമ്മു കശ്മീരിലെ ശ്രീനഗറിലെത്തിയ സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് പാർട്ടിയുടെ മുതിർന്ന നേതാവായ മു ൻ എം.എൽ.എ മുഹമ്മദ് യൂസുഫ് തരിഗാമിയുമായി ചർച്ച നടത്തി. ജമ്മു-കശ്മീരിെൻറ പ്രത്യേ ക പദവി പിൻവലിച്ച ശേഷം ശ്രീനഗറിൽ വിമാനത്താവളത്തിന് പുറത്തുകടക്കാൻ കഴിഞ്ഞ ആദ്യ ദേശീയ നേതാവാണ് യെച്ചൂരി.
അനാരോഗ്യം നേരിടുന്ന തരിഗാമിയെ കാണാൻ ആഗസ്റ്റ് ഒമ്പതിന് ശ്രീനഗറിൽ ചെന്ന യെച്ചൂരിയെ ഡൽഹിക്ക് തിരിച്ചയച്ചിരുന്നു. ഇതേതുടർന്ന് നൽകിയ ഹേബിയസ് കോർപസ് ഹരജിയിന്മേൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് യെച്ചൂരി ശ്രീനഗറിൽ എത്തിയത്. ഒരു സഹായിയും ഒപ്പമുണ്ട്.ഏഴു വാഹനങ്ങളുടെ അകമ്പടിയോടെയാണ് തരിഗാമിയുടെ ശ്രീനഗറിലെ വസതിയിലേക്ക് കൊണ്ടുേപായത്. തരിഗാമിക്കൊപ്പം ഒരു ദിവസം ചെലവിട്ട് യെച്ചൂരി വെള്ളിയാഴ്ച ഡൽഹിയിൽ തിരിച്ചെത്തും.
മാതാപിതാക്കളെ കാണാൻ സുപ്രീംകോടതി അനുമതി പ്രകാരം ജാമിഅ സർവകലാശാല നിയമവിദ്യാർഥി മുഹമ്മദ് ആലം സഇൗദും ശ്രീനഗറിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.