അധ്യാപകനെ അടിച്ചുകൊന്ന് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്; മന്ത്രിയെ വെടിവച്ച് വീഴ്ത്തിയിട്ടും ശിക്ഷിക്കപ്പെട്ടില്ല
text_fieldsവികാസ് ദുബേ, രാജ്യം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്ന കൊടും ക്രിമിനലാണിയാൾ. ഉത്തർപ്രദേശിലെ വ്യവസായ നഗരമായ കാൺപൂരിലെ ശിവ്ലിയാണ് വികാസിെൻറ ജന്മസ്ഥലം. ശിവ്ലിയിലെ ഒരിടത്തരം കുടുംബത്തിൽ ജനിച്ച വികാസിെൻറ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിന് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. അത് തുടങ്ങുന്നത് സിദ്ദീശ്വർ പാണ്ഡേയിൽ നിന്നാണ്.
വികാസിനെ ഉൾപ്പടെ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച അധ്യാപകനായിരുന്നു സിദ്ദീശ്വർ പാെണ്ഡ. താരാചന്ദ് ഇൻറർ കോളേജ് പ്രിൻസിപ്പളായിരുന്നു അദ്ദേഹം. തെൻറ കോളേജിനെപറ്റി ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരാൾ. ഏഴാം വയസിൽ മരിച്ചുപോയ മകളുടെ ഓർമകൾ അദ്ദേഹത്തെ എന്നും വേദനിപ്പിച്ചിരുന്നു. തെൻറ നാട്ടിൽ കൂടുതൽ കൂടുതൽ പെൺകുട്ടികൾ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവുംവലിയ ആഗ്രഹം.
വികാസ് ദുബേ എന്ന തെൻറ പഴയ ശിഷ്യനുമായി അക്കാലത്ത് അദ്ദേഹത്തിനൊരു തർക്കത്തിൽ ഏർപ്പെടേണ്ടിവന്നു. കോളേജിനടുത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായിരുന്നു തർക്കം. അതത്ര ഗൗരവത്തിലുള്ള ഒരു പ്രശ്നമായി അദ്ദേഹം കരുതിയിരുന്നില്ല. എന്നാൽ തർക്കം മൂർഛിച്ചപ്പോൾ വികാസ് ചെയ്തത് ഗുരുഹത്യയായിരുന്നു. തെൻറ കൂട്ടാളികൾക്കൊപ്പമെത്തിയാണ് വികാസ് സിദ്ദീശ്വർ പാണ്ഡേയെ കൊളേജിനുള്ളിൽ വച്ചുതന്നെ കൊന്നത്.
പൊലീസ് റെക്കോർഡുകളിൽ വികാസിേൻറതായി രേഖപ്പെടുത്തപ്പെട്ട ആദ്യ കൊലപാതകമായിരുന്നു അത്. അതൊരു തുടക്കം മാത്രമാണെന്ന് അന്നാരും കരുതിയില്ല. പിന്നീട് ഈ കൊടും ക്രിമിനൽ കൊന്നുതള്ളിയവരുടെ കൃത്യമായ കണക്ക് ആരുടേയും പക്കലില്ല. അവസാനം വെടിവച്ചിട്ട എട്ട് പൊലീസുകാർ ഉൾപ്പടെ 70 കൊലപാതകങ്ങൾ വികാസ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മന്ത്രിയുടെ ജീവനെടുത്ത് തീക്കളി
കാൺപൂരിൽ വികാസിനെ എതിർത്ത് നിന്നവരിൽ പ്രധാനിയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡൻറ് ലല്ലൻ ബാജ്പേയ്. ആരും ഒപ്പമില്ലെങ്കിലും താൻ ഈ തിന്മയെ എതിർക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. മരണം ഒരിക്കലെ വരൂ എന്നും അത് കൂടുതൽപേർ അറിഞ്ഞുള്ള ധീര മരണമാകണം അതെന്നുമായിരുന്നു ലല്ലെൻറ സിദ്ധാന്തം. അദ്ദേഹത്തെ പിൻതുണച്ച് സന്തോഷ് ശുക്ലയെന്ന മന്ത്രിയുമുണ്ടായിരുന്നു.
പക്ഷെ വികാസിെൻറ പദ്ധതികൾ മറ്റൊന്നായിരുന്നു. വികാസ് ആദ്യം കൊന്നത് മന്ത്രിയെ തന്നെയാണ്. യു.പിയെ ആകെ നടുക്കിയ കൊലപാതമായിരുന്നു അത്. വികാസിെൻറ ജന്മസ്ഥലമായ ശിവ്ലിയിൽവച്ചായിരുന്ന ഈ അരുംകൊല നടന്നത്. ഏറെ ഭയപ്പെടുത്തുന്ന കാര്യം മന്ത്രി കൊല്ലപ്പെട്ടത് ശിവ്ലി പൊലീസ് സ്റ്റേഷന് ഉള്ളിലായിരുന്നു എന്നതാണ്. പൊലീസ് സ്റ്റേഷനിൽ കയറി ഒരു സംസ്ഥാനത്തിെൻറ മന്ത്രിയെ കൊന്നുതള്ളുകയായിരുന്നു വികാസ് ദുബേ.
ഈ സംഭവം കാൺപൂരിലാകെ വികാസിനെകുറിച്ചുള്ള ഭയം നിറച്ചു. അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാത്തതിനാൽ കോടതി ഇയാളെ വെറുതെവിട്ടു. പൊലീസുകാർ ഉൾപ്പടെ ആരും വികാസിനെതിരെ തെളിവ് നൽകാൻ കോടതിയിലെത്തിയില്ല. എത്തിയാൽ ജയിലിൽ കിടന്നും തങ്ങളേയും കുടുംബാംഗങ്ങളേയും കൊന്നുതള്ളുമെന്ന് പൊലീസുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
സന്തോഷ് ശുക്ല വധക്കേസിലാണ് നിലവിൽ വികാസിനെതിരെ നിയമനടപടികൾ നടക്കുന്നത്. ജയലിൽ നിന്നിറങ്ങിയ വികാസ് ലല്ലൻ ബാജ്പേയുടെ വീട് ആക്രമിച്ച് അേദ്ദഹത്തിെൻറ സഹോദരനെ വധിച്ചു. ഗുരുതരമായി പരിക്കേറ്റ ലല്ലൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
രാഷ്ട്രീയ കളികൾ
അക്രമത്തിലൂടെ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിലാണ് വികാസ് രാഷ്ട്രീയത്തിലിറങ്ങിയത്. 2000ത്തിൽ നടന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശിവ്രാജ്പൂർ മണ്ഡലത്തിൽ നിന്ന് അയാൾ വിജയിച്ചു. മത്സരിച്ചതും വിജയിച്ചതുമെല്ലാം ജയിലിൽ കിടന്നായിരുന്നു. കൊലക്കേസിൽ വിചാരണനേരിടുന്ന പ്രതിയായിരുന്നു അന്നയാൾ.
അക്കാലത്ത് വികാസിനൊപ്പം ഫോട്ടോ എടുത്ത ഒരാൾ ഇന്ന് യു.പി മന്ത്രിയാണ്. വികാസിനെ സംബന്ധിച്ച് പാർട്ടി ഏതെന്നത് ഒരു പ്രശ്നമല്ലായിരുന്നു. ബി.എസ്.പി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികളിലൂടെ അയാൾ മാറിമാറി സഞ്ചരിച്ചു. ഭരിക്കുന്ന പാർട്ടിയോടായിരുന്നു എപ്പോഴും താൽപര്യം. സ്വന്തമായി മത്സരിക്കാൻ കഴിയാതായപ്പോൾ ഭാര്യ റിച്ച ദുബേയെ പകരക്കാരിയാക്കിയും വികാസ് ഇലക്ഷനെ നേരിട്ടിട്ടുണ്ട്. അതിലും വിജയമായിരുന്നു ഫലം.
പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വികാസിന് എന്നും തുണയായിരുന്നത്. ഇതിനായി എത്ര പണംചെലവിടാനും അയാൾക്ക് മടിയില്ലായിരുന്നു. വികാസുമായി ബന്ധം സ്ഥാപിച്ചതിെൻറ പേരിൽ നിരവധി പൊലീസ് ഓഫീസർമാരാണ് യു.പിയിൽ പ്രതിക്കൂട്ടിലുള്ളത്. അവസാനത്ത റെയ്ഡ് വിവരവും ഇയാൾക്ക് ചോർത്തി നൽകിയത് പൊലീസുകാർ തന്നെയായിരുന്നു.
വികാസുമായി റെയ്ഡ് സംബന്ധിച്ച് ഫോൺ ചെയ്തതിെൻറ പേരിൽ ചൗബേപൂർ സ്േറ്റഷൻ ഓഫീസർ വിനയ് തിവാരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന് ഇയാൾ 24 പൊലീസ് ഓഫീസർമാരുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വികാസ്ദുബേ ഒരുപാലായനത്തിലാണ്. പിടിക്കപ്പെട്ടാൽ അയാളെ കാത്തിരിക്കുന്നത് മരണമാണ്. അതിൽ കുറഞ്ഞൊന്നും അയാൾ അർഹിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.