മഹാരാഷ്ട്ര കോൺഗ്രസ് നേതാവിെൻറ മകൻ ബി.ജെ.പിയിൽ ചേർന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നോതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിെൻറ മകൻ സുജയ് വിഖെ പാട്ടീൽ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ സാന്നിധ്യത്തിലാ യിരുന്നു സുജയ് വിഖെ പാട്ടീലിെൻറ ബി.ജെ.പി പ്രവേശനം.
‘‘പിതാവിെൻറ ആഗ്രഹത്തിന് വിരുദ്ധമായാണ് എെൻറ ബി.ജെ.പി പ്രവേശനം. ഇൗ തീരുമാനത്തെ എെൻറ രക്ഷിതാക്കൾ എത്രത്തോളം പിന്തുണക്കുമെന്ന് അറിയില്ല. ബി.ജെ.പിയുടെ മാർഗനിർദേശത്തിൽ പ്രവർത്തിച്ചുകൊണ്ട് കുടുംബത്തിെൻറ അഭിമാനം ഉയർത്തി പിടിക്കാൻ കഴിവിെൻറ പരമാവധി ശ്രമിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മറ്റ് എം.എൽ.എമാരുമെല്ലാം വളരെയേറെ പിന്തുണ നൽകി. അവരാണ് ഇൗ തീരുമാനമെടുക്കാൻ സഹായിച്ചത്.’’- സുജയ് പറഞ്ഞു.
അഹമ്മദ് നഗർ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ സുജയ് ആഗ്രഹിച്ചിരുന്നു. എന്നാൽ കോൺഗ്രസ് സഖ്യകക്ഷിയായ എൻ.സി.പിക്ക് കഴിഞ്ഞ വർഷം നൽകിയ സീറ്റായിരുന്നു ഇത്. സുജയ് വിഖെ പാട്ടീലിന് വേണ്ടി ഇൗ സീറ്റ് വിട്ടു നൽകാൻ എൻ.സി.പി തയാറായില്ല. സീറ്റ് ലഭിക്കാതെ വന്നതോടെ സുജയ് പാർട്ടി വിടുകയായിരുന്നു. അഹമ്മദ് നഗറിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സുജയ് ആലോചിച്ചിരുന്നുവെന്നും സുചനയുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവിെൻറ മകെൻറ ബി.ജെ.പി പ്രവേശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.