ഭാരം 375 ഗ്രാം, ഉയരം 26 സെൻറി മീറ്റർ !!! സങ്കീർണതകളെ അതീജീവിച്ച് അവൾ ജീവിതത്തിലേക്ക്
text_fieldsഹൈദരബാദ്: ജനിക്കുമ്പോൾ ഭാരം വെറും 375 ഗ്രാം മാത്രമായിരുന്നു. ഉയരം 26 സെൻറിമീറ്ററും. 25 ആഴ്ചകൾ മാത്രമാണ് അവൾ മാതാവിെൻറ ഗർഭപാത്രത്തിൽ കഴിഞ്ഞത്. ഏറെ സങ്കീർണതകൾക്കിടയിൽ ഡോക്ടർമാരുടേയും സിസ്റ്റർമാരുടേയും പരിചരണത്തിനൊടുവിൽ പൂർണ ആരോഗ്യത്തോടെ അവൾ ജീവിതത്തിലേക്ക്.
സൗത്ത് കിഴക്കൻ ഏഷ്യയിലെ ഏറ്റവും ചെറിയ കുഞ്ഞ് എന്ന ഖ്യാതിയോടെയാണ് ചെറി എന്നു പേരിട്ട കുഞ്ഞിെൻറ ജനനം. ആശുപത്രി വിടുമ്പോൾ 45 സെൻറിമീറ്റർ ഉയരവും 2.5 കിലോ ഗ്രാം ഭാരവുമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. ‘‘ഞങ്ങളുടെ കുഞ്ഞ് ജീവിക്കാൻ വളരെ കുറഞ്ഞ സാധ്യതയേ ഉണ്ടായിരുന്നുള്ളു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നല്ല പിന്തുണ തന്നു. ഛത്തീസ്ഗഢിൽ നിന്നാണ് തങ്ങൾ ഹൈദരാബാദിലെത്തിയത്. ഇൗ യാത്രയിൽ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു’’- കുഞ്ഞിെൻറ മാതാവ് നിഖിത പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 27നാണ് നിഖിത പെൺകുഞ്ഞിനു ജന്മം നൽകിയത്. സ്കാനിങിൽ ഗർഭപാത്രത്തിൽ കുഞ്ഞിനു ചുറ്റിലുമുള്ള അംനിയോട്ടിക് ഫ്ലൂയിഡ് വളരെ കുറവാണെന്ന് കണ്ടെത്തി. മാതാവിൽ നിന്ന് കുഞ്ഞിലേക്കുള്ള രക്തത്തിെൻറ ഒഴുക്കിന് തടസ്സം നേരിടുന്നുണ്ടായിരുന്നു. ഗർഭപാത്രത്തിൽ തുടർന്നാൽ കുഞ്ഞിെൻറ മരണത്തിന് കാരണമാവുമായിരുന്നു. അതിനാൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കുഞ്ഞിനെയും മാതാവിനെയും പരിശോധിച്ച ഡോക്ടർ നിതാഷ പറഞ്ഞു.
105 ദിവസം കുഞ്ഞ് വെൻറിലേറ്ററിൽ കഴിഞ്ഞു. ആകെ 128 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് മാതാവും കുഞ്ഞും ആശുപത്രി വിട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.