കശ്മീരിൽ ൈസന്യത്തിനെതിരെ കല്ലേറ്: ആദ്യമായി കുറ്റം ചെയ്തവർക്ക് മാപ്പ് നൽകാൻ നീക്കം
text_fieldsകശ്മീർ: ജമ്മു കശ്മീരിൽ സൈന്യത്തിനു നേരെ കല്ലേറു നടത്തിയവർക്കെതിരെ മാപ്പു നൽകാൻ സർക്കാർ തീരുമാനം. ആദ്യമായി കൃത്യത്തിൽ ഏർപ്പെട്ടവരെയാണ് കുറ്റത്തിൽ നിന്ന് ഒഴിവാക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തി.
കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി മധ്യസ്ഥ ചർച്ചക്ക് കേന്ദ്ര സർക്കാർ നിയോഗിച്ച ദിനേശ്വർ ശർമയുടെ രണ്ടാം കശ്മീർ സന്ദർശനം ഇൗ മാസം അവസാനം നടക്കാനിരിക്കെയാണ് ഇളവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ഇരു വിഭാഗവുമായുള്ള കൂടിക്കാഴ്ച ശുഭകരമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ആദ്യതവണ കുറ്റത്തിൽ ഏർപ്പെട്ടവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
കശ്മീരിൽ സമാധാനം നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്നും ദിനേശ്വർ ശർമ പറഞ്ഞു. യുവാക്കളെ കുറിച്ചാണ് താൻ ഉത്കണ്ഠപ്പെടുന്നത്. പെെട്ടന്ന് പ്രകോപിതരാകുന്നത് യുവാക്കളാണ്. എങ്ങനെ ഇവരുടെ ചിന്താഗതികളെ മാറ്റാമെന്നാണ് തങ്ങളുടെ ശ്രമമെന്നും ദിനേശ്വർ ശർമ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് കശ്മീരിൽ സൈന്യത്തിനു നേരെ കല്ലേറ് രൂക്ഷമായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.