തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത് രണ്ടു കിലോമീറ്റർ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത് രണ്ടു കിലോ മീറ്റർ. തെലങ്കാനയിലെ മഹ്ബുബ്നഗറിലെ അഡകുൽ ഗ്രാമത്തിൽ ദേശീയപാതയിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിക്കുകയും പിറകിലുണ്ടായ സ്ത്രീ തെറിച്ച് ബോണറ്റിൽ കുരുങ്ങുകയുമായിരുന്നു.
ഗജുലാപേക്ക് സ്വദേശി മഹേശ്വരമ്മ (45) ആണ് ദാരുണമായി മരിച്ചത്. അപകടത്തിൽ ഭർത്താവ് തുർപു സിദ്ധിലിംഗ(50) ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിലെത്തിയ ഹുണ്ടായ് െഎ 10 കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഒാടിച്ചിരുന്ന സിദ്ധിലിംഗ റോഡരികിലേക്ക് തെറിച്ചു വീണെങ്കിലും മഹേശ്വരമ്മ കാറിെൻറ ബോണറ്റിലേക്ക് വീണ് അതിൽ കുരുങ്ങുകയായിരുന്നു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ അതിദൂരം മുന്നോട്ടു പോയി. രണ്ടു കിലോമീറ്ററിനു ശേഷം കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ധലിംഗത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. മഹേശ്വരമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഹ്ബുബ്നഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാർ ഉടമക്കും ഡ്രൈവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.