മന്ത്രിയായതിന് പിറ്റേന്ന് സെന്തിൽ ബാലാജി കോടതിയിൽ
text_fieldsചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഡി.എം.കെ നേതാവ് വി. സെന്തിൽ ബാലാജി തമിഴ്നാട് വൈദ്യുതി- എക്സൈസ് മന്ത്രിയായി ചുമതലയേറ്റതിന് പിറ്റേന്ന് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയിൽ ഹാജരായത്.
കസ്റ്റംസിന്റെ അഭിഭാഷകൻ എത്താത്തതിനാൽ ജഡ്ജി എസ്. കാർത്തികേയൻ കേസ് ഒക്ടോബർ നാലിലേക്ക് മാറ്റി. ഒക്ടോബർ 14ലേക്ക് കേസ് മാറ്റണമെന്ന് സെന്തിൽ ബാലാജി അഭ്യർഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അതിനിടെ സെന്തിൽ ബാലാജി പ്രതിയായ കേസിന്റെ വിചാരണക്ക് മാത്രമായി പ്രത്യേക കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസ് വിചാരണ അനന്തമായി നീളാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ദേവസഹായം എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഒക്ടോബർ 25നകം ജഡ്ജി നിയമനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മദ്രാസ് ഹൈകോടതി ചീഫ് രജിസ്ട്രാറോട് സുപ്രീംകോടതി നിർദേശിച്ചത്. തമിഴ്നാട്ടിലെ മന്ത്രിമാർക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ തമിഴ്നാട് സർക്കാറും അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.