'ഗബ്ബർ ആ ജായേഗ': ഗുണ്ടാനേതാവ് ഗാവ്ലിയുടെ മോചനം സ്റ്റേ ചെയ്ത ഉത്തരവ് സുപ്രീം കോടതി ശരിവച്ചു
text_fieldsന്യൂഡൽഹി: കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷയനുഭവിക്കുന്ന മുൻ ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ അരുൺ ഗാവ്ലിയെ നേരത്തേ വിട്ടയക്കാനുള്ള ഹൈകോടതി ഉത്തരവിനുള്ള സ്റ്റേ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ‘ഷോലെ’ എന്ന വിഖ്യാത സിനിമയിലെ ‘മകനെ ഉറങ്ങിക്കോ, ഇല്ലെങ്കിൽ ഗബ്ബർ വരും’ എന്ന പ്രശസ്തമായ ഡയലോഗ് ഓർമിപ്പിച്ചാണ് കോടതി ഉത്തരവ്.
ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഏപ്രിൽ അഞ്ചിലെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ജൂൺ മൂന്നിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി തുടർവാദത്തിനായി നവംബർ 20ലേക്ക് മാറ്റി.
2006ലെ ശിക്ഷാ ഇളവ് നയപ്രകാരം മോചനത്തിനുള്ള ഗാവ്ലിയുടെ അപേക്ഷ പരിഗണിക്കാൻ ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഗാവ്ലിക്കെതിരെ 10 കൊലപാതക കേസുകളടക്കം 46 ലധികം കേസുകളുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.