ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേ; സ്റ്റേ നീട്ടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേക്ക് സ്റ്റേ നീട്ടി സുപ്രീംകോടതി. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്നവകാശപ്പെട്ട് ഹൈന്ദവ സംഘടനകളാണ് സര്‍വേയ്ക്കായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
2023 ഡിസംബര്‍ 14ന് അലഹബാദ് ഹൈകോടതിയാണ് പള്ളിയില്‍ സര്‍വേക്ക് ഉത്തരവിട്ടത്. ഇതിനെതിരെ മസ്ജിദ് കമിറ്റി നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി സർവേക്കെതിരെ സ്റ്റേ നൽകുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്.
ഹരജികള്‍ ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് ഉള്ളതെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.