അസമിലെത്തിയ കുടിയേറ്റക്കാർക്ക് പൗരത്വം; ഭരണഘടന സാധുത ശരിവെച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന പൗരത്വ നിയമത്തിലെ വകുപ്പിന് സാധുത നൽകി സുപ്രീംകോടതി. പൗരത്വ നിയമത്തിലെ 6A വകുപ്പിന്റെ ഭരണഘടന സാധുതയാണ് കോടതി ശരിവെച്ചത്. 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25നും ഇടയിൽ അസമിലെത്തിയവർക്ക് പൗരത്വം നൽകുന്നതാണ് വകുപ്പ്.
അസം കരാർ പ്രകാരമാണ് ഇത്തരത്തിൽ ബംഗ്ലാദേശ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചത്. അസം കരാർ അനധികൃത കുടിയേറ്റത്തിനുള്ള രാഷ്ട്രീയപരിഹാരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. ജസ്റ്റിസ് സൂര്യകാന്ത്,എം.എം സുന്ദരേഷ്, മനോജ് മിശ്ര എന്നിവർ ചീഫ് ജസ്റ്റിസിന്റെ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നു.
ജസ്റ്റിസ് പർദിവാലയാണ് ഭിന്നവിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 6A വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 1985ലാണ് അസം കരാർ ഒപ്പുവെച്ചത്. രാജീവ് ഗാന്ധി സർക്കാറും ആൾ അസം സ്റ്റുഡന്റ്സ് യൂനിയനും തമ്മിലായിരുന്നു കരാർ.
അസം സ്റ്റുഡന്റ്സ് യൂനിയൻ നടത്തിയ ആറ് വർഷത്തെ പ്രതിഷേധത്തിനൊടുവിലാണ് കരാറുണ്ടായത്. ബംഗ്ലാദേശിൽ നിന്നും അനധികൃത കുടിയേറ്റക്കാർ വരുന്നതിന് എതിരെയായിരുന്നു അസം സ്റ്റുഡന്റ്സ് യൂനിയന്റെ സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.