കോവിഡ് രോഗലക്ഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ ഇല്ലാതായി; ആൻറിബോഡി കോക്ടെയിൽ പരീക്ഷിച്ച് ഹൈദരാബാദ് ആശുപത്രി
text_fieldsഹൈദരാബാദ്: 40 പേരിൽ ആൻറിബോഡി കോക്ടെയിൽ പരീക്ഷിച്ച് ഹൈദരാബാദിലെ ആശുപത്രി. മോണോക്ലോണൽ കോക്ടെയിലിെൻറ ഒറ്റ ഡോസാണ് രോഗികൾക്ക് നൽകിയത്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻഡ്രോളജിയിലാണ് പരീക്ഷണം നടത്തിയത്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനമുണ്ടായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡിെൻറ ഡെൽറ്റ വകഭേദത്തിനെതിരെയായിരുന്നു പരീക്ഷണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
യു.എസിൽ നിന്നുള്ള പഠനങ്ങളിൽ കോവിഡിെൻറ ബ്രിട്ടീഷ്, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ആൻറിബോഡി കോക്ടെയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിൽ പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് പരിശോധിച്ചത്. 40 രോഗികളെ ഒരാഴ്ചയാണ് നിരീക്ഷിച്ചത്. ഒരാഴ്ചക്ക് ശേഷം ഇവർ പൂർണമായും രോഗമുക്തി നേടിയതായി ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യക്തമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് ആൻറിബോഡി കോക്ടെയിൽ നൽകുക. രോഗം ബാധിച്ച് മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിലാവും കോക്ടെയിൽ രോഗിക്ക് നൽകുക. കാസിറിമ്പ്, ഇൻഡെവിമ്പ് തുടങ്ങിയ മരുന്നുകളുടെ കോക്ടെയിലാണിത്. മുൻ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോൾ ഈ മരുന്ന് നൽകിയിരുന്നു. ഏകദേശം 70,000 രൂപയാണ് കോക്ടെയിലിെൻറ ഇന്ത്യയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.