16 കാരൻ അഞ്ചു വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
text_fieldsചണ്ഡിഗഡ്: ഹരിയാനയിൽ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരൻ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ പ്രതിയെ പൊലീസ് പിടികൂടി. ബാലികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി വാട്ടർ കൂളറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ബുധനാഴ്ച വൈകിട്ട് വീടിനു പുറത്തുകളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും അയൽവാസികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾക്ക് ശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അയൽവാസിയുടെ വീട്ടിലേക്ക് ഫോൺ വിളിയെത്തി. തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ പിതാവിെൻറ കടയിലെ ജോലിക്കാരെൻറ ഭാര്യാ സഹോദരാണ് പ്രതി. കുടുംബാംഗങ്ങളെല്ലാം സ്വദേശമായ ഉത്തർപ്രദേശിലേക്ക് പോയ ദിവസമാണ് കൗമാരക്കാരൻ കൃത്യം നടത്തിയത്. പൊലീസ് വിവരം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി പെൺകുട്ടിയെ വെള്ളടാങ്കിൽ മുക്കി കൊല്ലുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പെെട്ടന്ന് പണമുണ്ടാക്കുന്നതിനാണ് തട്ടികൊണ്ടുപോകാൻ പദ്ധതിയിെട്ടന്നും കുട്ടി ബഹളംവെച്ചപ്പോൾ പൊലീസ് എത്തുമെന്ന് പേടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.