Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ സന്ദേശം...

ആ സന്ദേശം ഹംഗറിയിൽനിന്ന്; പ്രജ്വലിന്റെ നീക്കങ്ങൾ ദുരൂഹം

text_fields
bookmark_border
prajwal revanna
cancel
camera_alt

പ്രജ്വൽ രേവണ്ണ

ബംഗളൂരു: കൂട്ട ലൈംഗിക അതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പിയുടെ (33) വിഡിയോ സന്ദേശം നേരായാൽ അദ്ദേഹത്തിന്റെ അറസ്റ്റ് അറിഞ്ഞാവും ഇന്നിന്റെ പുലരി. ജർമനിയിലെ മ്യൂനിച്ചിൽനിന്ന് എം.പി ടിക്കറ്റ് ബുക്ക് ചെയ്തത് ഇന്നലെ രാത്രി 12.30ന് ബംഗളൂരുവിൽ എത്തുന്ന വിമാനത്തിലാണ്. വെള്ളിയാഴ്ച രാവിലെ എസ്.ഐ.ടി മുമ്പാകെ ഹാജരാവുമെന്ന് പ്രതി പ്രജ്വൽ വിഡിയോ സന്ദേശത്തിൽ അറിയിച്ചിരുന്നു.

ആ സന്ദേശം അയച്ചത് മധ്യ യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റിൽ നിന്നാണെന്ന് ലൈംഗിക അതിക്രമക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി കണ്ടെത്തി. പ്രജ്വൽ ജർമനിയിലാണെന്ന് കരുതുന്ന വേളയിലാണിത്. ജർമനിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള പ്രജ്വൽ രേവണ്ണയുടെ വിമാനടിക്കറ്റ് വ്യാജമെന്ന സൂചന വ്യാഴാഴ്ച അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ലുഫ്താന്‍സ വിമാന കമ്പനിയുടെ ചെക്ക് ഇന്‍ വെബ് സൈറ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ നല്‍കിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ, 33 വയസ്സ്, സ്ത്രീ എന്നാണ് ബുക്കിങ്ങില്‍ രേഖപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് നമ്പര്‍ ദൃശ്യമല്ലെങ്കിലും ഇന്ത്യന്‍, അഫ്ഗാന്‍ രണ്ട് പാസ്‌പോര്‍ട്ട് ഉള്ളതായാണ് കണ്ടത്. പ്രജ്വലിന് അഫ്ഗാന്‍ പാസ്‌പോര്‍ട്ട് നിലവിലില്ലെന്നാണ് സൂചന.

രണ്ട് പാസ്‌പോര്‍ട്ടുകളുടെ കാലാവധി തീരുന്നത് ഒരേ ദിവസമാണ്. ടിക്കറ്റില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫായത് എസ്.ഐ.ടിയുടെ സന്ദേഹം വർധിപ്പിച്ചു.

കഴിഞ്ഞമാസം 27ന് രാജ്യം വിട്ട പ്രജ്വല്‍ തിരിച്ചുവരാൻ നേരത്തേ രണ്ടുതവണ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മ്യൂനിച്ചില്‍നിന്നുള്ള വിമാനത്തില്‍ പ്രജ്വൽ ബംഗളൂരുവിൽ വിമാനം ഇറങ്ങുമെന്ന് കരുതി പൊലീസ് സന്നാഹം നിലയുറപ്പിച്ച രണ്ട് അർധരാത്രികൾ ഒന്നും സംഭവിക്കാതെയായിരുന്നു കടന്നുപോയത്.

വീട്ടിൽ റെയ്ഡ് നടത്തി കിടക്കയും തലയിണകളും പിടിച്ചെടുത്തു

ബംഗളൂരു: പ്രജ്വൽ രേവണ്ണ എം.പി ലൈംഗിക അതിക്രമങ്ങൾ നടത്തി എന്ന് പരാതിയിൽ പറയുന്ന വീട്ടിൽ എസ്.ഐ.ടി സംഘം റെയ്ഡ് നടത്തി. തെളിവു ശേഖരണത്തിന്റെ ഭാഗമാണിത്. കിടക്കയും തലയിണകളും പിടിച്ചെടുത്തു. പ്രജ്വൽ എം.പി ഓഫിസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും പരിശോധന നടന്നു.

പിടികൂടിയ കിടപ്പറ സാധനങ്ങൾ

ഇവിടെ നിന്ന് കിടക്കയും തലയിണയും കിടക്ക വിരികളുമടക്കമുള്ളവ പിടിച്ചെടുത്തു. ഭൂരിപക്ഷം പീഡനങ്ങളും നടന്നത് ഇവിടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മുൻ ജില്ല പഞ്ചായത്ത് അംഗം നൽകിയ പീഡന പരാതിയിൽ ഈ കെട്ടിടം പ്രത്യേകം പരാമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndia NewsSexual AssaultingPrajwal Revanna
News Summary - That message is from Hungary- Prajwal's movements are mysterious
Next Story