Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നീതിന്യായ വ്യവസ്ഥയെ...

'നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന ഈ നടപടിക്ക് അവസാനമുണ്ടാകണം'; ശർജീൽ ഇമാമിനും കൂട്ടർക്കും ജയിലിൽ നഷ്ടപ്പെട്ട ദിനങ്ങൾ ആര് തിരിച്ചുനൽകുമെന്ന് പി. ചിദംബരം

text_fields
bookmark_border
p chidambaram sharjeel imam
cancel

ന്യൂഡൽഹി: ശർജീൽ ഇമാം ഉൾപ്പെടെയുള്ളവരെ ജാമിഅ നഗർ സംഘർഷ കേസിൽ ഡൽഹി കോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. യഥാർഥ കുറ്റവാളികളെ പിടികൂടാതെ ഡൽഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവർക്ക് ജയിലിൽ നഷ്ടമായ വർഷങ്ങളും മാസങ്ങളും ആര് തിരിച്ചുനൽകും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റിൽ പറഞ്ഞു.

പ്രതികൾക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്പുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടർമാരുമാണ് പൗരന്മാരെ ഇത്തരത്തിൽ വിചാരണക്ക് മുമ്പേ ജയിലിൽ അടക്കുന്നതിന് കാരണം. ഇവർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?


ആരോപണവിധേയർക്ക് ജയിലിൽ നഷ്ടപ്പെട്ട വർഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നൽകുക? വിചാരണയ്ക്ക് മുമ്പുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യൻ ഭരണഘടനയെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തിൽ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.

ഇന്നലെയാണ് പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥി നേതാക്കളായ ശർജീൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരടക്കം ജാമിഅ നഗർ സംഘർഷ കേസിൽ ഒരാളൊഴികെ മുഴുവൻ പ്രതികളെയും ഡൽഹി കോടതി കുറ്റമുക്തരാക്കിയത്. യഥാർഥ കുറ്റവാളികളെ പിടികൂടാതെ ഡൽഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അരുൽ വർമ വിധിന്യായത്തിൽ വ്യക്തമാക്കി. സമാധാനപരമായി സംഘടിക്കാനും സമരം നടത്താനുമുള്ള മൗലികാവകാശത്തിന് ഹാനികരമാണ് ഡൽഹി പൊലീസ് നടപടി. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിൽ ഇത്ര ലാഘവത്തോടെ ഇടപെടരുതെന്നും പൊലീസിനെ കോടതി ഓർമിപ്പിച്ചു.

നീതിപൂർവകമായ അന്വേഷണം നടത്താൻ ഡൽഹി പൊലീസ് തയാറാകാതിരുന്നത് മൂലം ജാമിഅ അക്രമത്തിന്റെ യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramSharjeel Imam
News Summary - The SC must put an end to this daily abuse of the law P Chidambaram
Next Story