Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇത് അവസാനിപ്പിക്കണം’:...

‘ഇത് അവസാനിപ്പിക്കണം’: അജ്മീർ ദർഗ ലക്ഷ്യമിട്ടുള്ള വിഭജന അജണ്ടയിൽ രോഷം

text_fields
bookmark_border
‘ഇത് അവസാനിപ്പിക്കണം’: അജ്മീർ ദർഗ ലക്ഷ്യമിട്ടുള്ള വിഭജന അജണ്ടയിൽ രോഷം
cancel

ന്യൂഡൽഹി: ഖ്വാജ ഗരീബ് നവാസി​ന്‍റെ ദർഗ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപിച്ച ഹരജിയെ അജ്മീർ ദർഗയുടെ പാരമ്പര്യ ഭരണാധികാരിയും പരിപാലകരായ ഖാദിമാരെ പ്രതിനിധീകരിക്കുന്ന സംഘടനയും പ്രമുഖ നിയമജ്ഞരും അപലപിച്ചു. രാജ്യത്തെ സാമുദായിക സൗഹാർദം തകർത്ത് വലതുപക്ഷ ശക്തികൾ മുസ്‍ലിംകളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.

അജ്മീർ ശരീഫ് ദർഗയുടെ പാരമ്പര്യ ഭരണാധികാരിയായ ഹാജി സയ്യിദ് സൽമാൻ ചിഷ്തി വ്യാഴാഴ്ച ‘എക്സി’ലാണ് പ്രതികരിച്ചത്. ‘വിഭജന അജണ്ടകൾക്കായി കോടതികളെയും മതവികാരങ്ങളെയും ദുരുപയോഗം ചെയ്യുന്നത് ആദരണീയമായ സൂഫി ആരാധനാലയങ്ങളെ അപകീർത്തിപ്പെടുത്തുകയും ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കുകയും ഇന്ത്യയുടെ ഐക്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. വിദ്വേഷ പ്രചാരകർക്കെതിരെ നിർണായകമായി പ്രവർത്തിക്കാനും നീതിയും ഐക്യവും ഉയർത്തിപ്പിടിക്കാനും ഞങ്ങൾ ബഹുമാനപ്പെട്ട സുപ്രീംകോടതിയോടും പ്രധാനമന്ത്രിയോടും അഭ്യർഥിക്കുന്നു.

അസത്യങ്ങൾ പ്രചരിപ്പിക്കുന്നവരോട്, എല്ലാവരേയും നിരുപാധികമായ സ്നേഹത്തോടും അനുകമ്പയോടും കൂടി സ്വാഗതം ചെയ്ത ഖ്വാജ ഗരീബ് നവാസി​ന്‍റെ ആത്മീയ പൈതൃകത്തെക്കുറിച്ച് ചിന്തിക്കാനും നിങ്ങളുടെ ഹൃദയങ്ങളിലേക്ക് സ്വയം നോക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടുകളായി ഈ മണ്ണിനെ ഏകീകൃതമാക്കിയ വിശുദ്ധ പാരമ്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ഞങ്ങൾ ജുഡീഷ്യറിയോടും നമ്മുടെ രാഷ്ട്ര നേതാക്കളോടും അഭ്യർത്ഥിക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.

അജ്മീർ ദർഗയിലെ ഖാദിമാരെ പ്രതിനിധീകരിക്കുന്ന ബോഡിയായ ‘അഞ്ജുമാൻ’ സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി, സംഘടനയെ കേസിൽ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു. ദർഗ ന്യൂനപക്ഷകാര്യ മന്ത്രിയുടെ കീഴിലാണെന്നും എ.എസ്.ഐക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ വർഗീയമായി തകർക്കാനുള്ള ശ്രമമാണ് ഹരജിയെന്ന് ചിഷ്തി ആരോപിച്ചു. ‘ബാബറി മസ്ജിദ് കേസിലെ തീരുമാനം സമൂഹം അംഗീകരിച്ചു. അതിനുശേഷം ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾ വിശ്വസിച്ചു. പക്ഷേ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നു. ഉത്തർപ്രദേശിലെ സംഭലി​ന്‍റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇത് അവസാനിപ്പിക്കണം’- സർവാർ ചിഷ്തി പറഞ്ഞു.

അജ്മീറിലെ ഖ്വാജ ഗരീബ് നവാസി​ന്‍റെ വിശുദ്ധ ദേവാലയം ലോകമെമ്പാടുമുള്ള മുസ്‍ലിംകളും ഹിന്ദുക്കളും ബഹുമാനിക്കുന്നു. മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും സാമുദായിക സൗഹാർദം തകർക്കാനുമാണ് വലതുപക്ഷ ശക്തികൾ ലക്ഷ്യമിടുന്നത് എന്നതിൽ സംശയമില്ല. മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു വലിയ ആവാസവ്യവസ്ഥയുടെ ഭാഗമാണ് ഹരജിയെന്ന് തോന്നുന്നു. മുസ്‍ലിംകൾ മാത്രമല്ല, ഹിന്ദുക്കളും സന്ദർശിക്കുന്ന ഈ ദേവാലയം മതേതരത്വത്തി​ന്‍റെ മഹത്തായ ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തി​ന്‍റെ സ്ഥലമാണിത് -അദ്ദേഹം പറഞ്ഞു. ദർഗ വിഷയത്തിൽ നിയമോപദേശം തേടുകയാണെന്നും സർവാർ ചിഷ്തി കൂട്ടിച്ചേർത്തു.

1991ലെ ആരാധനാലയ നിയമത്തി​ന്‍റെ ‘പച്ചയായ ലംഘനമാണ്’ ഈ ഹരജിയെന്ന് യുണൈറ്റഡ് മുസ്‍ലിം ഫോറം രാജസ്ഥാൻ പ്രസിഡന്‍റ് മുസാഫർ ഭാരതി വാദിച്ചു. വാർഷിക ഉറൂസുകളിൽ പ്രധാനമന്ത്രി ദർഗയിൽ ചാദർ അർപ്പിക്കാറുണ്ടെന്നും ജവഹർലാൽ നെഹ്‌റുവാണ് ഈ പാരമ്പര്യം ആരംഭിച്ചതെന്നും ഭാരതി അഭിപ്രായപ്പെട്ടു. ‘വാർഷിക ഉറൂസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർഗയിലേക്ക് ചാദർ അയക്കാറുണ്ട്. രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാൻ വലിയ സാധ്യതയുള്ള ഇത്തരം പ്രവൃത്തികൾ അദ്ദേഹവും സുപ്രീംകോടതിയും തിരിച്ചറിയണമെന്നും ഭാരതി അഭ്യർഥിച്ചു.

‘ഞാൻ ബാബറി വിധിയെ എതിർത്തിരുന്നു. കാരണം കാര്യങ്ങൾ അവസാനിച്ചുവെന്ന് ആളുകൾ കരുതിയെങ്കിലും, അത് ശരിക്കും ഒരു പണ്ടോറയുടെ പെട്ടി തുറന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ജ്ഞാൻവാപി കേസിൽ 1991ലെ നിയമത്തിനെതിരായ അദ്ദേഹത്തി​ന്‍റെ വിധിയിൽ ബൗദ്ധിക സത്യസന്ധത കാണിച്ചില്ല’ എന്ന് ബോംബെ ഹൈകോടതിയിലെ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് ബി.ജി. കോൾസെ പാട്ടീൽ പ്രതികരിച്ചു. അയോധ്യയിലെ ബാബറി മസ്ജിദ് ഒഴികെ 1991ലെ ആരാധനാലയ നിയമം ആരാധനാലയങ്ങളുടെ തൽസ്ഥിതി നുശാസിക്കുന്നുവെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. 1991 ലെ നിയമം നടപ്പിലാക്കിയില്ലെങ്കിൽ സംഘർഷങ്ങൾക്ക് പരിധിയുണ്ടാവില്ല. എല്ലാ കോടതികളും സർവേകൾക്ക് അനുമതി നൽകുന്നതിനാൽ 1991 ലെ നിയമം ഇപ്പോൾ അനാവശ്യമാണ്. സർവെകൾ അവസാനിപ്പിക്കാൻ തെരുവിൽ പ്രക്ഷോഭം നടത്തുക മാത്രമാണ് പോംവഴി. ഇത് റദ്ദാക്കാൻ സുപ്രീംകോടതി ഒരു വലിയ ബെഞ്ച് രൂപീകരിക്കണം. 2014 മുതൽ സുപ്രീംകോടതി നിലവിലെ ഭരണകൂടത്തിനെതിരെ മിതമായി മാത്രം പ്രവർത്തിച്ചുവെന്നും പാട്ടീൽ പറഞ്ഞു.

‘1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സ്വന്തം വിധി നടപ്പാക്കാൻ കഴിയാത്തതാണ് ഈ പ്രശ്‌നങ്ങളുടെ ഉത്ഭവം. ബാബറി മസ്ജിദ് തർക്കം മാത്രമാണ് നിയമത്തിന് അപവാദം. അതേ സുപ്രീംകോടതി ജ്ഞാൻവാപി മസ്ജിദ് പരിശോധിക്കാൻ അനുവദിച്ചു. എന്ത് ലക്ഷ്യത്തിനായിരുന്നു ഇതെന്ന്’ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hinduthwa agendaAjmer Dargah
News Summary - 'This must stop': Anger at ‘divisive’ agenda targeting Ajmer Sharif dargah
Next Story