ഈ സംസ്ഥാനത്ത് ഇനി പാസ്പോർട്ട് കിട്ടണമെങ്കിൽ സമൂഹ മാധ്യമങ്ങളിലെ സ്വഭാവവും നന്നാവണം
text_fieldsഡെറാഡൂൺ: പാസ്പോർട്ടിന് അപേക്ഷ നൽകിയാൽ പിന്നെ വലിയ കടമ്പ അതിെൻറ വെരിഫിക്കേഷൻ നടപടിക്രമങ്ങളാണ്. ആള് 'മാന്യനാണ്' എന്ന റിപ്പോർട്ട് പൊലീസിൽനിന്ന് ലഭിച്ചാൽ മാത്രമേ പാസ്പോർട്ട് കൈയിൽ കിട്ടൂ... ചില അവസരങ്ങളിൽ പാസ്പോർട്ട് ഓഫീസിൽ നേരിട്ട് കയറിയിറങ്ങുകയും വേണ്ടി വരും.
എന്നാൽ ഇതിനെല്ലാം പുറമെ പാസ്പോർട്ട് അപേക്ഷകരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ കൂടി പരിശോധിക്കാൻ തീരുമാനിച്ചാലോ? അത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. പാസ്പോർട്ട് അനുവദിക്കുന്നതിന് സമൂഹ മാധ്യമങ്ങളിലെ സവഭാവം കൂടി പരിശോധിക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമനം കൈക്കൊണ്ടത്. സമൂഹ മാധ്യമങ്ങളുടെ വർധിക്കുന്ന ദുരുപയോഗം തടയുന്നതിനായാണ് നടപടിയെന്ന് അശോക് കുമാർ വ്യക്തമാക്കി.
എന്നാൽ ഇത് പുതിയതായി നടപ്പാക്കുന്ന കാര്യമല്ലെന്നും പാസ്പോർട്ട് നിയമത്തിലുള്ള ചട്ടത്തിെൻറ നിർവഹണം മാത്രമാണെനനും അദ്ദേഹം പറഞ്ഞു.
''ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രോഖ നൽകരുതെന്ന് പാസ്പോർട്ട് നിയമത്തിൽ ഒരു ചട്ടമുണ്ട്. ഈ ചട്ടത്തിെൻറ നിർവഹണത്തെ കുറിച്ചാണ് ഞാൻ സംസംസാരിക്കുന്നത്. ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ നമ്മുടെ ഭരണഘടന നിർവചിക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽപെടുന്ന കാര്യങ്ങൾക്കെതിരെ ഞാൻ നിലകൊള്ളും.'' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.