ബലാത്സംഗ കേസ് ഒതുക്കൽ: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsബറേലി (യുപി): ഉത്തർപ്രദേശിൽ ഭിന്നശേഷിയുള്ള 13കാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിയതിന് രണ്ട് പൊലീസ് ഇൻസ്പെക്ടർമാരെയും ഒരു സബ് ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തു. ശ്രവണ-സംസാര വൈകല്യമുള്ള പെൺകുട്ടിയെ നവംബർ 24ന് ചന്ദ്രപാൽ (24) ബലാത്സംഗം ചെയ്തതായാണ് പരാതി.
സീഷ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ രാമാവ്താർ സിങ്, ഇൻസ്പെക്ടർ നരേഷ് പാൽ, സബ് ഇൻസ്പെക്ടർ എന്നിവർ പ്രതികളിൽനിന്ന് പണം വാങ്ങി ബലാത്സംഗത്തിന് പകരം പീഡനത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.കുറ്റാരോപിതരായവർ 13കാരിയെ പൊലീസ് ഔട്ട്പോസ്റ്റിൽവെച്ച് വസ്ത്രം മാറ്റാൻ പ്രേരിപ്പിച്ചു. സംഭവസമയത്ത് അവൾ ധരിച്ച വസ്ത്രം തെളിവായി പരിഗണിക്കേണ്ട സ്ഥാനത്താണ് ഈ അനാസ്ഥ. ഇക്കാര്യം അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.