Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒരു കൂസലുമില്ലാതെ...

'ഒരു കൂസലുമില്ലാതെ വെടിവെച്ചു വീഴ്ത്തി, ഇതുപോലെയൊന്നിന് മുമ്പ് സാക്ഷിയായിട്ടില്ല'; ട്രെയിനിലെ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമയിൽ ദൃക്സാക്ഷി

text_fields
bookmark_border
chetan singh
cancel
camera_alt

പ്രതി ചേതൻ സിങ് 

മുംബൈ: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സേന കോൺസ്റ്റബിൾ എ.എസ്.ഐയെയും മൂന്ന് മുസ്‍ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയാവേണ്ടിവന്നതിന്‍റെ ഞെട്ടൽ മാറിയിട്ടില്ല കൃഷ്ണകുമാർ ശുക്ല എന്ന 41കാരന്. ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിലെ ബി5 കോച്ചിലെ അറ്റൻഡറാണ് ശുക്ല. ഈ കോച്ചിൽ വെച്ചാണ് ആർ.പി.എഫ് കോൺസ്റ്റബ്ൾ ചേതൻ സിങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചു കൊന്നത്. തുടർന്ന് അടുത്തുള്ള കോച്ചുകളിലേക്ക് പോയി മുസ്‍ലിംകളായ മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ.

തിങ്കളാഴ്ച പുലർച്ചെയുണ്ടായ കൂട്ടക്കൊലയെ കുറിച്ച് കൃഷ്ണകുമാർ ശുക്ല പറയുന്നത് ഇങ്ങനെ:- 'കൊല്ലപ്പെട്ട ഭൻപുർവാല ട്രെയിനിലെ സ്ഥിരം യാത്രക്കാരനാണ്. അദ്ദേഹത്തെ പരിചയുണ്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഒരു ചായക്ക് അദ്ദേഹം ചോദിച്ചു. ഞാൻ വാങ്ങിനൽകി. സാധാരണയായി ബി5നും ബി4നും ഇടയിലെ അറ്റൻഡറുടെ സീറ്റിലാണ് ഞാൻ ഉറങ്ങാറ്. എന്നാൽ, സുഖമില്ല എന്ന് തോന്നിയത് കാരണം ബി5നും ബി6നും ഇടയിലെ സീറ്റിൽ പോയിരുന്നു.

പുലർച്ചെ അഞ്ചുമണിയായിക്കാണും വലിയ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. പൊട്ടിത്തെറി ശബ്ദം കേട്ടപ്പോൾ ഷോർട് സർക്യൂട്ട് ആകുമെന്നാണ് കരുതിയത്. ശബ്ദം കേട്ട ബി5 കോച്ചിലേക്ക് പോയി നോക്കി. ചേതൻ സിങ് റൈഫിളും കൈയിലെടുത്ത് നിൽക്കുന്നതാണ് കണ്ടത്. ടിക്കാറാം മീണ രക്തത്തിൽ കുളിച്ച് തറയിൽ വീണ നിലയിലായിരുന്നു.

ഏതാനും നിമിഷത്തിനകം ചേതൻ സിങ് തോക്കുമായി ബ4 കോച്ചിന് നേരെ പോയി. ഒരു യാത്രക്കാരൻ ഓടിവന്ന് ആർ.പി.എഫുകാരിൽ ഒരാൾ മറ്റൊരാളെ വെടിവെച്ചതായി പറഞ്ഞു. ഇരുവരും ഏറെ നേരമായി തർക്കത്തിലായിരുന്നുവെന്നും അതിനൊടുവിലാണ് വെടിവെപ്പെന്നും യാത്രക്കാരൻ പറഞ്ഞു -ശുക്ല വ്യക്തമാക്കി.

തോക്കുമായി പോയ ചേതൻ സിങ് തിരിച്ച് വരാതിരിക്കാനായി താനും മറ്റ് യാത്രക്കാരും ചേർന്ന് ബി6നും ബി5നും ഇടയിലെ വാതിൽ അടച്ചുവെന്ന് ശുക്ല പറഞ്ഞു. തന്‍റെ കോച്ചായ ബി5ൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കി. അൽപസമയത്തിനകം ചേതൻ സിങ് തോക്കുമായി തിരിച്ചെത്തി. ടിക്കാറാം മീണയുടെ മൃതദേഹത്തിനരികെ അഞ്ച് മിനിറ്റോളം നിന്നു. ഇതിന് ശേഷം ബി4ലേക്ക് ഇയാൾ കടന്നു. അവിടെവെച്ചാണ് അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാലയെ വെടിവെച്ചത്. പാൻട്രി കോച്ചിലുണ്ടായിരുന്ന സയ്യിദ് സൈഫുല്ലയെയും എസ്6 കോച്ചിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് ശൈഖിനെയും വെടിവെച്ചു.

അപ്പോഴേക്കും ഞാൻ ആർ.പി.എഫിനെ ഫോണിൽ വിവരം അറിയിച്ചിരുന്നു. അവർ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ആർ.പി.എഫ് ഉദ്യോഗസ്ഥനായ അമയ് ആചാര്യയെ അറിയിച്ചു. അദ്ദേഹം എന്നെ ബന്ധപ്പെട്ടു. ആചാര്യ പാൻട്രി കോച്ചിനടുത്തായിരുന്നു ഉണ്ടായിരുന്നത്. എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞു. എന്നാൽ പേടി കാരണം ഒരടി നീങ്ങാൻ സാധിച്ചില്ല' -കൃഷ്ണകുമാർ ശുക്ല പറഞ്ഞു.

ആറ് മണിയോടെ മിര റോഡിനും ദഹിസാർ റെയിൽവേ സ്റ്റേഷനും ഇടയിലായാണ് ട്രെയിൻ നിർത്തിയത്. പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ചേതൻ സിങ്ങിനെ ഇവിടെവെച്ച് പിടികൂടുകയായിരുന്നു. '12 വർഷമായി ഞാൻ റെയിൽവേയിൽ ജോലി ചെയ്യുന്നു. ഇതുപോലൊരു സംഭവം ജീവിതത്തിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല' -ശുക്ല പറഞ്ഞു.

ചേതൻ സിങ്ങിന്‍റെ സർവിസ് തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചേതൻ സിങ് മുസ്‍ലിംകളായ മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ആശുപത്രിയിലേക്കു മാറ്റിയ ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ആക്രമണത്തിന്‍റെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി റെയിൽവേ പൊലീസ് ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train ShootingChetan singh
News Summary - Train attendant on Jaipur-Mumbai Express who witnessed the shooting
Next Story