ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു
text_fieldsrepresentative image
റാഞ്ചി: ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. 14ഉം 17ഉം വയസ് പ്രായമുള്ള കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. 14കാരിയെ 20 ദിവസത്തിലേറെയായി പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മോനു എലിയാസ് മോയിൻ എന്നയാളെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ 17കാരിയെ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതി ഹോട്ടലിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച ഹോട്ടലിൽ നിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഹോട്ടൽ മുറിയിൽ മറ്റൊരു കുട്ടിയും ഉണ്ടെന്ന വിവരം ലഭിച്ച പൊലീസാണ് രണ്ടാമത്തെ പെൺകുട്ടിയെ രക്ഷപെടുത്തുന്നത്.
മോനു എന്നു പേരുള്ള ഒരാളെ തനിക്കറിയാമെന്നും അയാൾ സഹായിക്കുമെന്ന് പറഞ്ഞിട്ടുള്ളതായും 14 കാരിയുടെ മൂത്ത സഹോദരി പറഞ്ഞതായി പോലീസ് പറയുന്നു. ഹരിയാനയിൽ നിന്ന് കഴിഞ്ഞ മാസമാണ് മോനുവിനെ കാണാനായി കുട്ടി ജയ്പൂരിൽ എത്തുന്നത്. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.