ഖലിസ്താൻ അനുകൂല സന്ദേശം പ്രചരിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ
text_fieldsഅഹമ്മദാബാദ്: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഖലിസ്താൻ അനുകൂല സന്ദേശം പ്രചരിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. വിഡിയോയും ശബ്ദസന്ദേശവും പ്രചരിപ്പിച്ചതിന് ഗുജറാത്ത് പൊലീസാണ് മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്ന് രാഹുൽ കുമാർ, നരേന്ദ്ര കുശ്വാഹ എന്നിവരെ അറസ്റ്റ് ചെയ്തത്. മാർച്ച് ഒമ്പതിന് അഹമ്മദാബാദിൽ ആരംഭിച്ച ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്ന് ഖാലിസ്താൻ അനുകൂലസംഘം ഭീഷണിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിമാരായ മോദിയും ആന്റണി അൽബനീസും സാക്ഷിയായ ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായാണ് ഖലിസ്താൻ അനുകൂല സംഘം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി പതാക സ്ഥാപിക്കാൻ പദ്ധതിയിട്ടതിനാൽ ആളുകൾ സുരക്ഷിതരായി വീട്ടിലിരിക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശം പുറത്തുവിട്ടത്.
‘പ്രതികൾക്കൊപ്പം, ഇവർ സജ്ജമാക്കിയ സ്ഥാപനത്തിൽ നിന്ന് ഭീഷണി വിഡിയോയും 11 സിം ബോക്സുകൾ, 300 ഓളം സിം കാർഡുകൾ, 4-5 റൂട്ടറുകൾ എന്നിവ കണ്ടെടുത്തു’ -അസി.പൊലീസ് കമീഷണർ ഓഫ് പൊലീസ് ജിതേന്ദ്ര യാദവ് പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ സ്ഥാപകൻ ഗുർപത്വന്ത് സിങ് പന്നൂൻ പുറത്തുവിട്ട സന്ദേശം ഇവർ പ്രചരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.