ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് വലിയ അപകടം; 36 പേർ കുടുങ്ങിയതായി സംശയം
text_fieldsഡെറാഡ്യൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് വൻ അപകടം. 36 തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. സംസ്ഥാന ദുരിതാശ്വാസ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച പുലർച്ചെ 4 മണിക്കാണ് അപകടം സംഭവിക്കുന്നത്. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാഗമാണ് തകർന്നത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകുകയും ഉത്തരകാശി പൊലീസ് സൂപ്രണ്ട് അർപൺ യദുവൻഷി സംഭവ സ്ഥലത്തെത്തുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിർമിക്കുന്നത്. ഉത്തരകാശിയിൽ നിന്ന് യമുനോത്രി ഡാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
തുരങ്കം തുറക്കാൻ 200 മീറ്ററോളം സ്ലാബ് വൃത്തിയാക്കേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. തുരങ്കത്തിൽ ഓക്സിജൻ പൈപ്പ് കയറ്റി കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ ഇടുങ്ങിയ ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.