മൂന്നാം ലിംഗക്കാരെ അംഗീകരിച്ച് സുപ്രീംകോടതി; മുഖം തിരിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ട്രാൻസ്ജെൻഡറിനെ മൂന്നാം ലിംഗമായി സുപ്രീംകോടതി അംഗീകരിക്കുേമ്പാഴും തൊഴിൽ നിയമങ്ങളിൽ അവർക്ക് പരിരക്ഷ നൽകാൻ നിയമ വകുപ്പിന് താൽപര്യമില്ല. തൊഴിൽ, വ്യവസായബന്ധം, സാമൂഹിക സുരക്ഷ, സുരക്ഷയും ജോലി സാഹചര്യവും എന്നിവയുമായി ബന്ധപ്പെട്ട നാല് ലേബർ കോഡുകളിലും മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളെ അംഗീകരിക്കുന്ന വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം നിർദേശിച്ചുവെങ്കിലും അത് വേണ്ടെന്ന നിലപാടാണ് നിയമ വകുപ്പിേൻറത്.
1897 ലെ ജനറൽ ക്ലാസസ് ആക്ട് പ്രകാരം മൂന്നാം ലിംഗക്കാർ ‘വ്യക്തി’യെന്ന നിർവചനത്തിനുള്ളിൽ മാത്രമേ വരുകയുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇൗ നടപടി.
തൊഴിൽ നിയമങ്ങളിൽ ലിംഗ നീതിയുമായി ബന്ധപ്പെട്ട അവകാശങ്ങളെ കുറിച്ച് പറയുേമ്പാൾ മൂന്നാം ലിംഗത്തെ കുറിച്ച് മൗനം പാലിക്കുന്നതാവും ഇതോടെ സംഭവിക്കുകയെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 2015ലെ കരട് കൂലി നിയമത്തെ കുറിച്ചുള്ള ലേബർ കോഡിൽ മൂന്നാം ലിംഗ വിഭാഗത്തിലുള്ളവർക്ക് എതിരായ വിവേചനം തടയുന്ന വകുപ്പുകളുണ്ട്.
പുരുഷൻ, സ്ത്രീ, മൂന്നാം ലിംഗം എന്നതിെൻറ അടിസ്ഥാനത്തിൽ ഒരേ ജോലി ചെയ്യുന്നവർക്കിടയിൽ വിവേചനം പാടില്ലെന്ന ശിപാർശ ആഗസ്റ്റ് 10ന് നിയമം പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.