Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷ്ടാവെന്ന് ആരോപിച്ച്...

മോഷ്ടാവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും സഹായികളും ദലിത് യുവാവിനെ കെട്ടിയിട്ട് തലമുടി വടിച്ച് കരി ഓയിൽ ഒഴിച്ചു

text_fields
bookmark_border
Dalit Man
cancel

ബഹ്റിച്ച്: യു.പി ബഹ്റിച്ചിൽ ടോയ്ലെറ്റ് സീറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ നാട്ടുകാർ ഉപദ്രവിക്കുകയും തലമുടി വടിച്ച് മുഖത്ത് കരി ഓയിൽ ഒഴിക്കുകയും ചെയ്തു. 30കാരനായ രാജേഷ് കുമാർ എന്ന യുവാവിനെയാണ് ഉപദ്രവിക്കുകയും തല പകുതി വടിക്കുകയും ചെയ്തത്.

പ്രദേശിക ബി.ജെ.പി നേതാവ് രാധേശ്യാം മിശ്രയും രണ്ട് സഹായികളും ചേർന്നാണ് കൃത്യം നിർവ്വഹിച്ചത്. ഇവർ രാജേഷിനെ പിടിച്ച് തൂണിനോട് ചേർത്ത് കെട്ടിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. ഹർദി മേഖലയിലെ ഒരു വീട്ടിൽ നിന്ന് ടോയ്‍ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നയാളാണ് രാജേഷ്. രാജേഷിനെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ജനക്കൂട്ടം സംഭവം നോക്കി നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കാണാം. പലരും വിഡിയോ പിടിക്കുന്നുമുണ്ട്.

കേസിൽ പ്രതിയായ മിശ്ര ഒളിവിലാണെന്നും ഇയാളുടെ സഹായികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബി.ജെ.പി നേതാവും സഹായികളും ജാതി അധിക്ഷേപം നടത്തിയെന്നും രാജേഷ് കുമാർ പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit manUP
News Summary - UP Dalit Man Accused Of Theft Thrashed, Head Shaved, Face Blackened
Next Story