പിതാവിന് സീറ്റ് നിഷേധിച്ചു; കോൺഗ്രസ് പ്രവർത്തകൻ മുൻ മന്ത്രിക്കുമേൽ മഷിയൊഴിച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ പിതാവിന് സീറ്റ് നിഷേധിച്ചതിൽ കുപിതനായ പ്രവർത്തകൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത് സിങ് സോളങ്കിക്കുനേരെ കറുത്ത മഷിയൊഴിച്ചു. ഞായറാഴ്ച പാർട്ടി ആസ്ഥാന മന്ദിരമായ രാജീവ് ഭവനിൽ വാർത്തസമ്മേളനത്തിനുശേഷം സോളങ്കി പുറത്തുവരുന്നതിനിടെയാണ് സംഭവം.
അഹ്മദാബാദിലെ എല്ലിസ് ബർഗ് നിയമസഭ മണ്ഡലത്തിൽ പിതാവ് രഷ്മികാന്ത് സുതാറിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. കോൺഗ്രസ് പ്രവർത്തകനായ റോമിൻ സുതാറാണ് മഷി പ്രയോഗം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളങ്കി പരാതി നൽകാത്തതിനാൽ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. യു.പി.എ സർക്കാറിൽ റെയിൽവേ സഹമന്ത്രിയായിരുന്നു സോളങ്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.