പശുവിനെ അറുത്തെന്നാരോപിച്ച് ജനക്കൂട്ടം മദ്രസ ആക്രമിച്ചു
text_fieldsലഖ്നോ: പശുവിനെ അറുത്തെന്നാരോപിച്ച് ഉത്തർപ്രദേശിൽ ജനക്കൂട്ടം മദ്രസ ആക്രമിച്ചു. 70ഓളം ആളുകളാണ് മദ്രസക്കു നേരെ അ ക്രമം അഴിച്ചുവിട്ടത്. മദ്രസയിലേക്ക് കല്ലേറ് നടത്തുകയും ചുറ്റുമതിലും മേൽക്കൂരയും അടിച്ചു തകർക്കുകയും ചെയ്തു. ഫത്തേപൂർ ജില്ലയിലെ ബിന്ദാക്കി മേഖലയിൽ ബെഹ്ത ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പശുവിന്‍റെ തോലും അറവു മാലിന്യവും മുഷ്താഖ് എന്നയാളുടെ വീടിനു മുന്നിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് മുഷ്താഖിനെതിരെ കേസെടുത്തു. പിറ്റേന്ന് കൂടുതൽ അറവു മാലിന്യം ഗ്രാമത്തിലെ പ്രൈമറി സ്കൂളിന് മുന്നിലെ ചെളിക്കുണ്ടിലും, തുടർന്ന് മദ്രസക്കു സമീപത്തുമായി കണ്ടെത്തി. ഇതോടെ രോഷാകുലരായ ജനക്കൂട്ടം മദ്രസ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. ഗോവധ നിരോധന നിയമപ്രകാരമുള്ള കേസിൽ ഗ്രാമവാസിയായ മുഷ്താഖ് എന്നയാൾ പ്രതിയാണ്. മദ്രസ ആക്രമിച്ച സംഭവത്തിൽ 60 പേർക്കെതിരെയാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.