വികാസ് ദുബെയുടെ കൊലപാതകം: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു
text_fieldsന്യൂഡല്‍ഹി: ഗുണ്ട നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി ബി.എസ്. ചൗഹാനെ അധ്യക്ഷനാക്കി അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു. അലഹബാദ് ഹൈകോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, ഉത്തര്‍പ്രദേശ് പൊലീസ് മുന്‍ മേധാവി കെ.എല്‍. ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സുപ്രീംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കൂടി ഉൾപ്പെടുത്തി അന്വേഷണ സമിതി പുനഃസംഘടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് ചൗഹാേൻറയും കെ.എല്‍. ഗുപ്തയുടെയും പേര് നിര്‍ദേശിച്ചത്. ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്.
ഒരാഴ്ചക്കുള്ളില്‍ കമീഷന് അന്വേഷണം ആരംഭിക്കണം. രണ്ടു മാസത്തിനകം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
65 കേസുകളില്‍ പ്രതിയായിരുന്ന വികാസ് ദുബെക്ക് പല കേസുകളിലും എങ്ങനെയാണ് ജാമ്യം കിട്ടിയതെന്നും കമീഷന് അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.