‘എങ്കിൽ ഗംഗാജലം കുടിച്ച് കാണിക്ക്!’ -യോഗിയെ വെല്ലുവിളിച്ച് വിശാൽ ദദ്‌ലാനി
text_fieldsന്യൂഡൽഹി: കുംഭമേള നടക്കുന്ന നദിയിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകൾ തള്ളിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാൽ ദദ്‌ലാനി. പ്രയാഗ്‌രാജിലെ നദിയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോ എന്ന് വിശാൽ വെല്ലുവിളിച്ചു. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ അവകാശവാദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
‘വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സർ. ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നു. താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിർത്തി നദിയിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ...’ -വിശാൽ ദദ്‌ലാനി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.
ഗംഗ നദിയടക്കമുള്ള ത്രിവേണി സംഗമത്തിലെ ജലത്തിൽ മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് അപകടകരമാം വിധം ഉയർന്നതാണെന്ന് യു.പി മലിനീകരണ നിയന്ത്രണബോർഡ് കണ്ടെത്തിയിരുന്നു. കോളിഫോം ബാക്ടീരിയ അനുവദനീയമായതിന്റെ 2000 ശതമാനം വരെ അധികമാണെന്നായിരുന്നു പരിശോധന റിപ്പോർട്ട്. 100 മില്ലി ലിറ്റർ വെള്ളത്തിൽ പരമാവധി 2500 എം.പി.എൻ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാൽ, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഇവിടെയാണ് കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തുന്നത്.
മഹാ കുംഭ മേളയിലെ സ്നാനഘട്ടുകൾക്ക് സമീപമുള്ള വെള്ളത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഫെബ്രുവരി 17 നാണ് റിപ്പോർട്ട് പുറത്തിറക്കിയത്. റിപ്പോർട്ട് രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചുവെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുകയായിരുന്നു.
‘ദശലക്ഷക്കണക്കിന് പേർക്ക് വയറിളക്കവും കോളറയും ബാധിക്കുന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും എന്തോ പ്രത്യേകതയുള്ളയാളാണ് താങ്കൾ. ദയവായി, നിങ്ങളും കുടുംബവും പോയി ആ മലിനജലത്തിൽ മുങ്ങണം. നിങ്ങൾക്ക് കൂടുതൽ ശക്തി വരട്ടെ!" -ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത പോസ്റ്റ് ചെയ്ത് വിശാൽ ഇൻസ്റ്റയിൽ കുറിച്ചു.
അതേസമയം, ഗംഗാജലത്തെ കുറിച്ച് വ്യാജ പ്രചാരണമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നതെന്നാണ് യോഗി ആരോപിക്കുന്നത്. പ്രയാഗ് രാജിൽ ഗംഗ നദിയിൽ കോളിഫോം ബാക്ടീരിയയുടെ തോത് അപകടകരമായ രീതിയിൽ ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇൗ ആരോപണം. സനാതന ധർമ്മത്തെ സംബന്ധിച്ച് വ്യാജ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുളിക്കാവുന്ന വെള്ളത്തിന്‍റെ ശുദ്ധതയും യു.പി മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട ത്രിവേണി സംഗമത്തിലെ ജലത്തിൽ കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ അളവും താഴെ വിവരിക്കുന്നു:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.